സൗജന്യ റേഷൻ: തീരുമാനം പരിശോധിക്കണമെന്ന്
Tuesday, February 21, 2017 3:07 PM IST
കോട്ടയം: സൗജന്യ റേഷൻ നിർത്തലാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം പുനഃപരിശോധിക്കണമെന്ന് ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. ഭക്ഷ്യഭദ്രതാ നിയമപ്രകാരം ലഭിക്കുന്ന റേഷന്‍റെ വില ജൂലൈ ഒന്നു മുതൽ വർധിപ്പിക്കാനുള്ള കേന്ദ്ര നടപടിയും പുനഃപരിശോധനയ്ക്കു വിധേയമാക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.

സൗജന്യ റേഷൻ നിർത്തലാക്കാനാണ് സംസ്ഥാനത്തിന്‍റെ നീക്കം. 2400കോടിയുടെ ബാധ്യത സംസ്ഥാനത്തിനുണ്ടാകും. റേഷൻ ഭക്ഷ്യധാന്യത്തിന്‍റെ വില വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഏപ്രിൽ മൂന്നിന് ഇന്ത്യയിലെ അഞ്ചര ലക്ഷം റേഷൻകടകൾ അടച്ചിട്ട് അഖിലേന്ത്യാ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികളായ സംസ്ഥാനപ്രസിഡന്‍റ് കെ. അരവിന്ദാക്ഷൻ, ദേശിയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ എന്നിവർ പറഞ്ഞു.


ഭക്ഷ്യ ഭദ്രതാ നിയമമനുസരിച്ചു മൂന്നു രൂപ നിരക്കിൽ അരിയും, രണ്ടു രൂപ നിരക്കിൽ ഗോതന്പും മൂന്നു വർഷത്തേക്കു മാത്രമേ നൽകുകയുള്ളൂവെന്ന് കേന്ദ്രം 2013ൽ പാസാക്കിയ നിയമത്തിൽവ്യക്തമാക്കുന്നു. കാലാവധി കഴിഞ്ഞതിനാലാണ് ജൂലൈ മുതൽ വില വർധിപ്പിക്കുമെന്ന് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.