മൂന്നാറിലെ ആയയുടെ കൊലപാതകം: കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം
Tuesday, February 21, 2017 3:29 PM IST
മൂന്നാർ: മൂന്നാറിലെ ഗുണ്ടുമലയിലുള്ള ശിശുപരിപാലന കേന്ദ്രത്തിലെ ആയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം കുടുംബാംഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. സംഭവത്തിനുപിന്നിൽ പ്രായപൂർത്തിയാകാത്ത വ്യക്തിയാണെന്ന് സംഭവവും ബലപ്പെട്ടിട്ടുണ്ട്.
കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതോടെ മരിച്ചയാളുമായി ഏറ്റവും അടുത്ത ബന്ധുവോ അടുപ്പക്കാരോ ആണ് കൊലപാതകത്തിനു പിന്നിലെന്നുള്ള സംശയം ബലപ്പെടുകയാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളായി കുടുംബാംഗങ്ങളെ വിശദമായ ചോദ്യംചെയ്യലിന് വിധേയരാക്കി.

കൊലപാതകം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും തുന്പുണ്ടാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം കുടുംബാംഗങ്ങളിലേക്കെത്തുന്നത്. കൊലയാളിക്കെതിരെയുള്ള ഒരു തെളിവുപോലും ലഭിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയാകുകയാണ്. ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുവാനുള്ള ശ്രമങ്ങളും വിഫലമായതോടെ കേസ് തെളിയിക്കുന്നത് പോലീസിന് വെല്ലുവിളിയുയർത്തുന്നുണ്ട്. അന്വേഷണത്തിനായി വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടും ഐജി അടക്കമുള്ള ഉന്നതർ രംഗത്തെത്തിയിട്ടും കേസിൽ വ്യക്തമായ ഒരു നിഗമനത്തിൽപോലും എത്താൻ പോലീസിനായിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട് 450 പേരെയാണ് ചോദ്യംചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
എസ്പിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് ക്യാന്പുചെയ്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കേസിന് പിൻബലമേകുന്ന ഒന്നുംതന്നെ തെളിഞ്ഞിട്ടില്ല. കേസിന്‍റെ ആദ്യഘട്ടത്തിൽ അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് മാത്രമായത് അന്വേഷണത്തിന് വൻ തിരിച്ചടിയാണുണ്ടാക്കിയത്. ഈ കാലതാമസം കൊലപാതകത്തിനു പിന്നിലുള്ളവർ മുതലെടുത്തിരിക്കാനുള്ള സാധ്യതയുമുണ്ട്. കേസിലെ തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ഈസമയം പ്രയോജനപ്പെടുത്തിയിരിക്കാമെന്ന വാദവുമുണ്ട്.
വളരെ കുറച്ചുമാത്രം ആളുകൾ താമസിക്കുന്ന ഗുണ്ടുമലയിൽ പുറത്തുനിന്നുമൊരാളെത്തി കൃത്യം നടത്തിയിരിക്കാം എന്ന ഉൗഹം പോലീസ് പാടെ തള്ളുകയാണ്. അതുകാണ്ടുതന്നെ ഗുണ്ടുമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ നിരീക്ഷണത്തിലായിരുന്നു. എസ്റ്റേറ്റിലേക്ക് കടന്നുവരാനാകുന്ന ഭാഗങ്ങളിലെല്ലാംതന്നെ പോലീസ് ശക്തമായ നീരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.