ഇടുക്കിയിൽ വൈദ്യുതി ഉത്പാദനം 30 ലക്ഷം യൂണിറ്റായി കുറച്ചു
ഇടുക്കിയിൽ വൈദ്യുതി ഉത്പാദനം 30 ലക്ഷം യൂണിറ്റായി കുറച്ചു
Tuesday, February 21, 2017 3:47 PM IST
ചെറുതോണി: വരൾച്ചയുടെ കെടുതിയിൽ ഉഴലുന്ന കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതി നിലയമായ മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉത്പാദനം ശരാശരി 30 ലക്ഷം‍ യൂണിറ്റാക്കി താഴ്ത്തി. ശരാശരി 80 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നതാണിവിടെ. മറ്റു വൈദ്യുത നിലയങ്ങളിൽനിന്നുള്ള വൈദ്യുതിയെയാണ് കേരളം ഇപ്പോൾ കൂടുതൽ ആശ്രയിക്കുന്നത്. ഉത്പാദനം 80 ലക്ഷം യൂണിറ്റാക്കി ഉയർത്തിയാൽ 88 ദിവസംകൊണ്ട് ഇടുക്കി സംഭരണി വറ്റും.

ഇടുക്കിയിൽ സമുദ്രനിരപ്പിൽ നിന്നു 2280 അടിയിൽ കൂടുതലുള്ള വെള്ളമേ വൈദ്യുതി ഉത്പാദനത്തിന് ഉപകരിക്കൂ. നിലവിൽ 2333.9 അടിയാണ് ഡാമിലെ ജലനിരപ്പ്. അതായത് 53.9 അടി വെള്ളം മാത്രമേ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കാൻ കഴിയൂ. മുൻ ദിവസത്തേക്കാൾ 0.26 അടി ജലം ഇന്നലെ കുറവാണ്. 70.85 കോടി‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ശേഷിക്കുന്നുണ്ട്.


അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് നിലച്ച അവസ്ഥയാണിപ്പോൾ. ജില്ലയിലെ മറ്റു വൈദ്യുത പദ്ധതികളിലും ജലം സംഭരിച്ചുനിർത്തിയിട്ടുണ്ട്. പാംബ്ല, കല്ലാർകുട്ടി, പൊൻമുടി, ചെങ്കുളം, മാട്ടുപ്പെട്ടി,ആനയിറങ്കൽ എന്നി വയാണു മറ്റു ജലസംഭരണികൾ.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇന്നലത്തെ ജലനിരപ്പ് 109.9 അടിയാണ്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 225 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. അവിടെ കുടിവെള്ള ആവശ്യത്തിനു വേണ്ടിയുള്ള വെള്ളം മാത്രമേ കൊണ്ടുപോകുന്നുള്ളൂ. ഇവിടെ ജലനിരപ്പ് 104 അടിയായി താഴ്ന്നാൽ തമിഴ്നാട്ടിലേക്കുള്ള വെള്ളമൊഴുക്ക് നിലയ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.