ആക്രമിച്ചതു ക്വട്ടേഷൻ സംഘമെന്നു സൂചന നൽകി കോടിയേരി
ആക്രമിച്ചതു ക്വട്ടേഷൻ സംഘമെന്നു സൂചന നൽകി കോടിയേരി
Wednesday, February 22, 2017 3:40 PM IST
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ചതു ക്വട്ടേഷൻ സംഘമെന്നു സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ക്വട്ടേഷൻ എടുത്തവരും കൊടുത്തവരും ശിക്ഷിക്കപ്പെടുമെന്നും കോടിയേരി പറഞ്ഞു. കൊച്ചി വൈറ്റിലയിൽ ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തിൽ നടന്ന ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഭവം നടന്ന് അധികം താമസിയാതെ തന്നെ പ്രതികളെയെല്ലാം തിരിച്ചറിയാൻ സാധിച്ചത് അന്വേഷണത്തിന്‍റെ വിജയമാണ്. സംഭവത്തിൽ രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ല. സംഭത്തിന് ഉത്തരവാദികൾ ആരായാലും ഏത് പാർട്ടിക്കാരനായാലും ശിക്ഷിക്കപ്പെടും. എൽഡിഎഫ് ഭരണകാലത്ത് സ്ത്രീകളുടെ സുരക്ഷയ്ക്ക് വലിയ പരിഗണനയാണ് നൽകുന്നത്. ഇടതുസർക്കാർ ഭരിക്കുന്നതുകൊണ്ട് മാത്രമാണ് നടി പരാതി നൽകാൻ ധൈര്യപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.


ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് പ്രിൻസി കുര്യാക്കോസ് അധ്യക്ഷ വഹിച്ചു. നടി കെപിഎസി ലളിത, സംവിധായകൻ കമൽ, നടിമാരായ മഞ്ജു പിള്ള, ഗായത്രി, കുക്കു പരമേശ്വരൻ, സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.സി. ജോസഫൈൻ, പി. സതീദേവി, എംഎൽഎമാരായ എം. സ്വരാജ്, ജോണ്‍ ഫെർണാണ്ടസ്, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.