ജിഷ്ണുവിന്‍റെ മരണം: കോടതി കേസ് ഡയറി ആവശ്യപ്പെട്ടു
ജിഷ്ണുവിന്‍റെ മരണം: കോടതി കേസ് ഡയറി ആവശ്യപ്പെട്ടു
Wednesday, February 22, 2017 3:51 PM IST
തൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കേസ് ഡയറി ഹാജരാക്കാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അന്വേഷണ സംഘത്തിനു നിർദേശം നൽകി. രണ്ടാംപ്രതിയായ കോളജ് പിആർഒ സഞ്ജിത്ത് വിശ്വനാഥൻ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതു കോടതി ശനിയാഴ്ചത്തേക്കു മാറ്റി.

ജാമ്യാപേക്ഷയിൽ കോടതി പ്രാഥമികവാദം കേട്ടു. കേസ് വിശദാംശങ്ങളും ജാമ്യം അനുവദിക്കരുതെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ്ഞ വ്യാഴാഴ്ചയാണ് സഞ്ജിത്ത് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. കോളജ് ചെയർമാനും ഒന്നാംപ്രതിയുമായ പി. കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷയിൽ വാദംകേട്ട ഹൈക്കോടതി ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുമോയെന്ന് അന്വേഷണസംഘത്തോട് കഴിഞ്ഞദിവസം ആരാഞ്ഞിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടില്ലാത്ത പ്രിൻസിപ്പലിന്‍റെ രഹസ്യമൊഴിയെടുത്തതു ഹാജരാക്കാനും നിർദേശിച്ചിരുന്നു. ഇതു രണ്ടും കോടതി ഇന്നു പരിഗണിക്കും.


സി.പി. ഉദയഭാനു സ്പെഷൽ പ്രോസിക്യൂട്ടർ

തൃശൂർ: പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകൻ സി.പി. ഉദയഭാനുവിനെ സ്പെഷൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിലൂടെയാണ് നിയമനവിവരം അറിയിച്ചത്. കേസ് അന്വേഷണത്തിലും നടത്തിപ്പിലും സർക്കാർ കൃത്യമായ ജാഗ്രതപുലർത്തുമെന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

ഏറെ കോളിളക്കം സൃഷ്‌ടിച്ച ചന്ദ്രബോസ് വധക്കേസിലും സി.പി. ഉദയഭാനുവായിരുന്നു പ്രോസിക്യൂട്ടർ. ഉദയഭാനുവിനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നു ജിഷ്ണുവിന്‍റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.