നിയന്ത്രണംവിട്ട ലോറി വീടിനു മുകളിൽ വീണ്് വീട്ടമ്മയും ഡ്രൈവറും മരിച്ചു
നിയന്ത്രണംവിട്ട ലോറി വീടിനു മുകളിൽ വീണ്് വീട്ടമ്മയും ഡ്രൈവറും മരിച്ചു
Wednesday, February 22, 2017 4:03 PM IST
വണ്ണപ്പുറം: കുത്തിറക്കത്തിൽ നിയന്ത്രണം വിട്ട ലോറി വീടിനു മുകളിലേക്കുപതിച്ച് രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. മുണ്ടൻമുടി നാൽപതേക്കർ പുളിക്കാമറ്റത്തിൽ മധുവിന്‍റെ ഭാര്യ അൻസിലിൻ (22), ലോറി ഡ്രൈവർ കട്ടപ്പന ഏലപ്പാറ സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ലോറി ക്ലീനർ ഏലപ്പാറ സ്വദേശി ഷിജോയെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻസിലിനൊപ്പം ഉറക്കത്തിലായിരുന്ന മൂന്നു വയസുകാരി മകൾ ജോയ്സിന നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ പുലർച്ചെ രണ്ടോടെ ആലപ്പുഴ-മധുര സംസ്ഥാന പാതയിൽ വണ്ണപ്പുറത്തിനു സമീപം നാൽപതേക്കറിലായിരുന്നു അപകടം. മൂവാറ്റുപുഴയിൽ നിന്നും ഇരുന്പുകന്പിയുമായി ഹൈറേഞ്ചിലേയ്ക്കു പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോഡുമായി എത്തിയ ലോറി കള്ളിപ്പാറ കയറ്റം കയറാൻ സാധിക്കാത്തതിനെത്തുടർന്നു തിരിച്ചു വണ്ണപ്പുറത്തിനു വരുംവഴിയാണ് ബ്രേക്ക് നഷ്ടപ്പെട്ട് റോഡിന് 50 മീറ്റർ താഴെയുള്ള വീടിനു മുകളിലേയ്ക്ക് പതിച്ചത്. കോണ്‍ക്രീറ്റ് മേൽക്കൂര തകർത്ത് മുറിക്കുള്ളിലേക്ക് വീണ ലോറിക്കടിയിൽപ്പെട്ടാണ് കട്ടിലിൽ ഉറങ്ങിക്കിടന്നിരുന്ന അൻസിലിൻ മരിച്ചത്. കൂടെ കിടന്നുറങ്ങുകയായിരുന്നു മൂന്നു വയസുകാരി മകൾ ജോയ്സിന കട്ടിലിൽ നിന്നുംതെറിച്ചു പോയതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഭർത്താവ് മധുവും മൂത്തമകൾ നിമോയിസും തൊട്ടടുത്ത മുറിയിലായിരുന്നു.


ലോറിയുടെ ചെയ്സ് അൻസിലിന്‍റെ ദേഹത്തു പതിച്ച നിലയിലായിരുന്നു. ജെസിബി ഉപയോഗിച്ച് തറ മാന്തിയാണ് മൃതദേഹം പുറത്തെടുത്തത്. കാളിയാർ പോലീസിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

നാലുമാസം മുൻപാണ് പുതിയ വീട് നിർമിച്ച് തടിപ്പണിക്കാരനായ മധുവും കുടുംബവും ഇവിടെ താമസം ആരംഭിച്ചത്.മനോജ് ഏലപ്പാറ ഹെലിബ്രിയ തോട്ടത്തിലാണ് താമസം. 13 വർഷമായി ചെന്നൈയിൽ വാഹനം ഓടിക്കുകയായിരുന്നു. രണ്ടാഴ്ചയായി ചപ്പാത്ത് സ്വദേശിയുടെ ലോറിയാണ് ഓടിച്ചിരുന്നത്. വിവാഹം കഴിഞ്ഞിട്ടു മൂന്നുമാസമേ ആയിരുന്നുള്ളു.
വിയൂണയാണ് ഭാര്യ. പിതാവ്: മുരുകൻ, മാതാവ്: രാസാത്തി. പോസ്റ്റ് മോർട്ടത്തിനു ശേഷം മനോജിന്‍റെ മൃതദേഹം ഹെലിബ്രിയയിൽ എത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.