തൃശൂർ പൂരം: വെടിക്കെട്ട് ഈ വർഷവും നടത്തും
തൃശൂർ പൂരം: വെടിക്കെട്ട് ഈ വർഷവും നടത്തും
Wednesday, February 22, 2017 4:08 PM IST
തിരുവനന്തപുരം: തൃശൂർ പൂരവും വെടിക്കെട്ടും ഈ വർഷവും നടത്തുന്നതിനുവേണ്ട ക്രമീക രണ ങ്ങൾക്കു മന്ത്രിസഭ തീരുമാനിച്ചു. നിയന്ത്രണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിർമലസീതാരാമനുകത്തയയ്ക്കാ നും തീരുമാനിച്ചു.

തൃശൂർ പൂരത്തിന് 2000 കിലോ വെടിമരുന്നു വരെ സൂക്ഷിച്ചുവച്ചു വെടിക്കെട്ടു നടത്താം. ഇതിനുള്ള അനുമതി സംസ്ഥാന സർക്കാർ നൽകാനാണു തീരുമാനം. പൂരം ആചാരം അനുസരിച്ചു തന്നെ നടക്കും. അതേസമയം, ഡെപ്യൂട്ടി ഡയറക്ടറുടെ സർക്കുലർ അനുസരിച്ച് മറ്റ് ഉത്സവങ്ങൾക്കും മറ്റും 15 കിലോ വെടിമരുന്നിന്‍റെ നിയന്ത്രണം നിലനിൽക്കും. ഇതു മൂലമുള്ള അസൗകര്യം ഒഴിവാക്കുന്നതിനു കേന്ദ്രത്തിന്‍റെ നിർദേശം ഉണ്ടാകണം. ഇതിനായാണ് കേന്ദ്ര മന്ത്രിക്കു ചീഫ് സെക്രട്ടറി കത്തയയ്ക്കുന്നത്.നാട്ടാന പരിപാലന നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിനാൽ ആനയെ എഴുന്നള്ളിക്കുന്നതിനും തടസമുണ്ടാകില്ല.


സ്ഫോടക വസ്തു നിയന്ത്രണവും മറ്റും കേന്ദ്ര സർക്കാരിന്‍റെ അധികാര പരിധിയിൽ വരുന്ന വിഷയം ആയതിനാൽ വെടിക്കെട്ടിന് ഇളവ് നൽകി സംസ്ഥാന സർക്കാരിന് ഓർഡിനൻസ് ഇറക്കാൻ സാധിക്കില്ലെന്നും മന്ത്രിസഭ വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.