അത്യന്തം നാടകീയം, ഉദ്വേഗഭരിതം ക്ലൈമാക്സ്
അത്യന്തം നാടകീയം, ഉദ്വേഗഭരിതം ക്ലൈമാക്സ്
Thursday, February 23, 2017 4:17 PM IST
കൊച്ചി: അത്യന്തം നാടകീയം, അതിനേക്കാൾ ഉദ്വേഗഭരിതം, ക്ലൈമാക്സാകട്ടെ പുതുമകൾ നിറഞ്ഞതും. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയും കൂട്ടാളി വിജീഷും എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങാൻ എത്തിയതും കോടതിമുറിയിൽനിന്നു പോലീസിന്‍റെ പിടിയിലാവുന്നതുമായ രംഗങ്ങൾ ആക്ഷൻ സിനിമകളിലെ ത്രസിപ്പിക്കുന്ന രംഗങ്ങൾക്കു തുല്യം.

ഇന്നലെ ഉച്ചയ്ക്ക് 1.10 നായിരുന്നു കോടതിവളപ്പിലെ നാടകീയരംഗങ്ങളുടെ തുടക്കം. പൾസർ ബൈക്കിൽ സുനിയും വിജീക്ഷും കോടതിക്കു സമീപത്തെ എറണാകുളത്തപ്പൻ ഗ്രൗണ്ടിലാണ് ആദ്യമെത്തിയത്. അഭിഭാഷകരുടേതുപോലെ വെളുത്ത ഷർട്ടായിരുന്നു സുനിയുടെ വേഷം. ജാക്കറ്റും ഹെൽമെറ്റും ഇരുവരും ധരിച്ചിരുന്നു. ബൈക്ക് ഗ്രൗണ്ടിൽ വച്ചശേഷം മതിൽ ചാടിക്കടന്നു പിൻവശത്തു കൂടി കോടതി വളപ്പിലേക്കു കയറി.
കോടതിക്കു മുന്നിൽ കാവലുണ്ടായിരുന്ന പോലീസിന്‍റെ ശ്രദ്ധയിൽപ്പെടാതെ കോണിപ്പടികൾ കയറി ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന എസിജെഎം കോടതി മുറിയിലേക്കു ഞൊടിയിടയിലെത്തി. ഹെൽമെറ്റും ജാക്കറ്റും ഊരി കൈയ്യിൽ പിടിച്ചാണു മുറിയിൽ കയറിയത്. 1.20 ന് ഇരുവരും വിസ്താരക്കൂട്ടിൽ കയറി നിലയുറപ്പിച്ചു. കോടതിയിൽ ഇവരുടെ അഭിഭാഷകർ ഉണ്ടായിരുന്നു. മജിസ്ട്രേട്ട് ഈസമയം ഭക്ഷണം കഴിക്കുന്നതിനായി ചേംബറിലേക്കു പോയിരുന്നു.

പ്രതികൾ വിസ്താരക്കൂട്ടിൽ കയറിനിന്നശേഷമാണു കോടതി പരിസരത്തു മഫ്തിയിലുണ്ടായിരുന്ന പോലീസുകാർക്ക് ആളെ മനസിലായത്. പിന്നെ മിന്നുംവേഗത്തിലായിരുന്നു അവരുടെ നീക്കങ്ങൾ.1.25ന് മഫ്തി പോലീസും വിവരമറിഞ്ഞു പാഞ്ഞെത്തിയ സിഐ അനന്തലാലിന്‍റെ നേതൃത്വത്തിലുള്ള സംഘവും കോടതിമുറിയുടെ മുന്നിലെത്തി. അടഞ്ഞുകിടന്ന വാതിൽ തള്ളിത്തുറന്ന് അകത്തുകടന്ന പോലീസ് പ്രതികളെ വിസ്താരക്കൂട്ടിൽനിന്നിറക്കാനുള്ള ശ്രമമായി.

ഇതുകണ്ട അഭിഭാഷകരിൽ ചിലർ പോലീസിനെ ചെറുത്തു. അതു വകവയ്ക്കാതെ പോലീസ് പ്രതികളെ ബലംപ്രയോഗിച്ചു കൂട്ടിൽനിന്നിറക്കി. കൂട്ടിൽനിന്നിറങ്ങിയ സുനിയും വിജീഷും കോടതിയുടെ ജനൽകമ്പികളിൽ പിടിച്ചുതൂങ്ങി പരമാവധി ചെറുത്തുനിന്നെങ്കിലും പോലീസ് കമ്പിയഴിയിൽനിന്നു പിടിവിടുവിച്ചു കോടതിമുറിയിൽനിന്നു പുറത്തെത്തിച്ചു. അവിടെനിന്നു താഴത്തെനിലയിലേക്കും. അസിസ്റ്റന്‍റ് കമ്മീഷണർ ലാൽജിയടക്കമുള്ളവരും ഇതിനിടെ സ്ഥലത്തെത്തിയിരുന്നു.

കോടതിയിൽ ഉച്ചഭക്ഷണ സമയമായതിനാൽ ചുരുക്കം അഭിഭാഷകർ മാത്രമേ കോടതി മുറിയിൽ ഉണ്ടായിരുന്നുള്ളൂ. ജഡ്ജി ചേംബറിൽ ആയിരുന്നതിനാൽ പോലീസിനു കാര്യങ്ങൾ എളുപ്പമായി. ഒന്നരയോടെ പ്രതികളെ വാഹനത്തിൽ കയറ്റി പോലീസ് സ്ഥലംവിട്ടു.
ജഡ്ജിയുടെ മുന്നിൽ കീഴടങ്ങാമെന്ന പ്രതീക്ഷയിലാണു പ്രതികൾ അവരുടെ അഭിഭാഷകരുടെ ഒത്താശയോടെ കോടതിയിലെത്തിയത്. ഇവർ എത്തുന്നതിന് അൽപം മുമ്പു ജഡ്ജി ഉച്ചഭക്ഷണത്തിനു പോയതോടെ കണക്കുകൂട്ടലുകൾ പിഴച്ചു. കോടതി മുറിക്കുള്ളിൽ കയറി പോലീസ് കസ്റ്റഡിയിൽ എടുക്കില്ലെന്നു കരുതിയതും തെറ്റി. രണ്ടും കൽപിച്ചു പോലീസ് പ്രതികരിച്ചതോടെ ആറു ദിവസത്തെ ഒളിച്ചുകളിക്കുശേഷം സുനിയും കൂട്ടാളിയും വലയിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.