ലക്ഷ്യം ബ്ലാക്ക്മെയിലിംഗ് എന്നു സുനിയുടെ മൊഴി
Thursday, February 23, 2017 4:31 PM IST
കൊച്ചി: നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത് ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടുകയെന്ന ലക്ഷ്യത്തോടെയായിരുന്നെന്നു പൾസർ സുനിയുടെ മൊഴി. മറ്റാരും സംഭവത്തിനു പിന്നിലില്ലെന്നും ഇയാൾ മൊഴി നൽകിയത്രെ. ഇന്നലെ അറസ്റ്റിലായ സുനിയെ ആലുവ പോലീസ് ക്ലബിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇങ്ങനെ മൊഴി നൽകിയത്.

കഴിഞ്ഞ ഒരുമാസത്തോളം ഇതിനായി അവസരം നോക്കിയിരിക്കുകയായിരുന്നു. പണം മാത്രമായിരുന്നു ലക്ഷ്യം. വിജീഷിനൊപ്പം കോയമ്പത്തൂരിൽനിന്നു ബൈക്കിലാണ് ഇന്നലെ കൊച്ചിയിലേക്കെത്തിയതെന്നും സുനി പോലീസിനോടു പറഞ്ഞു. എന്നാൽ, ഈ മൊഴികൾ പൂർണമായി വിശ്വാസത്തിലെടുക്കാൻ അന്വേഷണ സംഘം തയാറായിട്ടില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് പൾസർ സുനിയെയും വിജീഷിനെയും ആലുവ പോലീസ് ക്ലബിൽ എത്തിച്ചത്. രണ്ടരയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. നടിയെ ആക്രമിക്കുന്നതിലൂടെ എന്താണു ലക്ഷ്യം വച്ചതെന്നും ഇത് ആരൊക്കെ ചേർന്ന് ആസൂത്രണം ചെയ്തതാണെന്നുമാണ് അന്വേഷണസംഘം മുഖ്യമായും ഇരുവരോടും ചോദിക്കുന്നത്.

സംഭവത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണു പോലീസ് നിഗമനം. എന്നാൽ, ക്വട്ടേഷൻ സംബന്ധിച്ച് പൾസർ സുനിയിൽനിന്നു സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നാണു പോലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. എഡിജിപി ബി. സന്ധ്യ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എറണാകുളം റൂറൽ എസ്പി എ.വി. ജോർജും, കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി കെ.ജി. ബാബു കുമാറുമാണ് പ്രതികളെ പ്രധാനമായും ചോദ്യം ചെയ്തത്. എറണാകുളം റേഞ്ച് ഐജി വിജയനും ചോദ്യം ചെയ്യലിൽ പങ്കാളിയായി.


ബ്ലാക്ക് മെയിലിംഗ് അടക്കമുള്ള കാര്യങ്ങൾ സുനി ആവർത്തിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽ രാത്രിയോടെ ചോദ്യം ചെയ്യൽ നിർത്തിവച്ചു. രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നു പുലർച്ചെ നടത്താനാണ് നീക്കമെന്നാണ് സൂചന. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ വിലയിരുത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം തലവൻ ഐജി ദിനേന്ദ്ര കശ്യപിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഇന്നലെ രാത്രി യോഗം ചേർന്നു.

അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ള വിവരങ്ങളും സുനിയുടെയും വിജീഷിന്‍റെയും മൊഴികളും തമ്മിൽ വൈരുധ്യമുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ കൂടുതൽ വിശദമായ ചോദ്യം ചെയ്യൽ രണ്ടാംഘട്ടത്തിൽ നടത്താനാണ് നീക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.