കോടതിയിലെത്തി അറസ്റ്റ് നിയമവിരുദ്ധമല്ലെന്ന് നിയമവിദഗ്ധർ
Thursday, February 23, 2017 4:33 PM IST
കൊച്ചി: പൾസർ സുനിയെയും കൂട്ടാളിയെയും കോടതിയിൽ നിന്ന് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമല്ലെന്നും എന്നാൽ, അതിൽ ഔചിത്യത്തിന്‍റെ പ്രശ്നങ്ങളുണ്ടെന്നും നിയമ വിദഗഗ്ധർ. പോലീസ് നടപടി നിയമവിരുദ്ധമല്ലെന്നു മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ടി. ആസഫലി ചൂണ്ടിക്കാട്ടി. പക്ഷേ, പോലീസ് നടപടി ശരിയായില്ല. കോടതിയിലെത്തും മുമ്പേ പ്രതികളെ പിടികൂടാൻ സാധിക്കാത്തത് പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച തന്നെയാണ്.

കോടതി നടന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നുവെങ്കിൽ അറസ്റ്റ് നടപടി നിയമവിരുദ്ധമായേനെ. ജഡ്ജി എവിടെ ഇരിക്കുന്നുവോ അതാണ് കോടതി. ആ സമയത്ത് കോടതിയിൽ ഹാജരാവുകയോ കീഴടങ്ങുകയോ ചെയ്ത പ്രതി കോടതിയുടെ കസ്റ്റഡിയിലാണ്. അവിടെ കൈകടത്താൻ പോലീസിന് അധികാരമില്ല. ഇപ്പോഴത്തെ സംഭവത്തിൽ കോടതിയിൽ കയറി അറസ്റ്റ് ചെയ്തതു കൊണ്ടു മാത്രം അറസ്റ്റിനു വിലയില്ലെന്നു പറയാൻ സാധിക്കില്ല. കോടതിയുടെ ഉള്ളിൽ നിന്ന് അറസ്റ്റ് ചെയ്യുന്ന നടപടി ശരിയല്ല.
എന്നാൽ ഇതിന് നിയമ സാധുത ഇല്ലെന്നോ തെറ്റാണെന്നോ പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ നിയമതടസമോ സാങ്കേതിക പ്രശ്നങ്ങളോ ഇല്ലെന്ന് മുതിർന്ന അഭിഭാഷകനായ ഉദയഭാനുവും വ്യക്തമാക്കി. കോടതി നടക്കാത്ത സമയത്താണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ കീഴടങ്ങിയ ശേഷമായിരുന്നു പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നതെങ്കിൽ നിയമ തടസങ്ങൾ ഉണ്ടാകുമായിരുന്നു.പോലീസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം, പ്രതികളെ കസ്റ്റഡിയിൽ എടുത്ത സമയത്ത് കോടതിയിൽ ഉണ്ടായിരുന്ന അഭിഭാഷകർ പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ചു. നിയമപ്രകാരം കോടതിയിൽ നിന്നു പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനു പകരം പോലീസ് കൈക്കൊണ്ട നടപടി കോടതിയെയും അഭിഭാഷക സമൂഹത്തെയും അവഹേളിക്കുന്നതാണെന്ന് എറണാകുളം ജില്ലാ കോടതിയിലെ മുൻ ഗവണ്മെന്‍റ് പ്ലീഡർ രാജു വടക്കേക്കര പറഞ്ഞു.

ഏതെങ്കിലും കേസുമായി ബന്ധപ്പെട്ടു പ്രതിക്ക് ആ കേസ് നിലനിൽക്കാത്ത കോടതിയിൽ ഹാജരായി കീഴടങ്ങണമെങ്കിൽ ഇതു സംബന്ധിച്ച് അപേക്ഷ സമർപ്പിക്കുകയും കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രതിയുടെ ഐഡന്‍റിറ്റി, കുറ്റം ഉൾപ്പെടെയുള്ളവ വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കുകയും ചെയ്യണം. മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കുന്ന പ്രതിക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കുകയും ചോദ്യം ചെയ്യലിനു പോലീസിനു പരിമിതി ഉണ്ടാവുകയും ചെയ്യും. ഇക്കാരണത്താലാണ് പലപ്പോഴും പോലീസ് പ്രതിയെ പിടികൂടിയാലും അറസ്റ്റ് രേഖപ്പെടുത്താത്ത അവസ്ഥ ഉണ്ടാവുന്നത്.


കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞ സമയത്താണ് പ്രതി കോടതിയിൽ എത്തിയത് എന്നതിനാൽ തന്നെ കോടതിയിൽ കീഴടങ്ങിയെന്നു പ്രതിക്ക് അവകാശപ്പെടാനാവില്ല. എന്നാൽ കേസുമായി ബന്ധപ്പെട്ട ജാമ്യഹർജിയും കേസും പരിഗണിക്കുന്പോൾ കോടതിയിൽ നിന്ന് അറസ്റ്റു ചെയ്തു എന്നത് പ്രതിക്ക് അനുകൂലഘടകമായി മാറിയേക്കാമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഏതെങ്കിലും ക്രിമിനൽ കേസുകളിൽ പ്രതികളാകുന്ന വ്യക്തികളെ പോലീസ് അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട കുറ്റം നിലനിൽക്കുന്ന അധികാരപരിധിയിലുള്ള മജിസ്ട്രേറ്റിനു മുന്പിൽ ഹാജരാക്കണമെന്നാണ് നിയമം പറയുന്നത്. തുടർന്നു മജിസ്ട്രേറ്റാണ് പ്രതിയെ കസ്റ്റഡിയിൽ വിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത്. പോലീസിനു പ്രതിയെ ചോദ്യം ചെയ്യണമെങ്കിൽ ഇതു സംബന്ധിച്ച് വ്യക്തമാക്കി അപേക്ഷ സമർപ്പിക്കുകയും ഇതു പരിഗണിച്ച് കോടതി ഉചിതമായ തീരുമാനം എടുക്കുകയുമാണ് ചെയ്യുക.

സുനിയെ തിരികെയെത്തിക്കണമെന്ന അപേക്ഷ കോടതി തള്ളി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കോടതിയിൽനിന്ന് അറസ്റ്റ് ചെയ്ത പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ കോടതി തള്ളി. പ്രതികളെ അറസ്റ്റ് ചെയ്തത് കോടതിക്കുള്ളിൽ നിന്നാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെയാണ് അഭിഭാഷകൻ നൽകിയ അപേക്ഷ എറണാകുളം അഡീഷനൽ സിജെഎം കോടതി തള്ളിയത്.

പ്രതികൾക്കെതിരേ നെടുമ്പാശേരി പോലീസ് സ്റ്റേഷലാണ് കേസുള്ളതെന്നും ഈ സ്റ്റേഷൻ ഈ കോടതിയുടെ പരിധിയിൽ വരാത്തതിനാൽ വീണ്ടും ഇവിടെ ഹാജരാക്കേണ്ടതില്ലെന്നുമാണു കോടതി നിർദേശിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്ത സെൻട്രൽ പോലീസ് സിഐയും കൂട്ടരും ഇരുവരെയും നെടുമ്പാശേരി പോലീസിന് പ്രതികളെ കൈമാറണമെന്നും അവർ പ്രതികളെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

സാധാരണഗതിയിൽ അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനകം നെടുമ്പാശേരി സ്റ്റേഷൻ പരിധിയിലുള്ള മജിസ്ട്രേറ്റ് മുമ്പാകെ പ്രതിയെ ഹാജരാക്കിയാൽ മതിയാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.