ഹാരിസൺസിന്‍റെ കൈവശമുള്ള അനധികൃത ഭൂമി തിരിച്ചുപിടിക്കാൻ നടപടി വേണമെന്നു സുധീരൻ
ഹാരിസൺസിന്‍റെ കൈവശമുള്ള അനധികൃത ഭൂമി തിരിച്ചുപിടിക്കാൻ നടപടി വേണമെന്നു സുധീരൻ
Friday, February 24, 2017 3:18 PM IST
തിരുവനന്തപുരം: ഹാരിസണ്‍സ് ഉൾപ്പടെയുള്ളവർ അനധികൃതമായി കൈയടക്കി വച്ചിരിക്കുന്ന സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ സർക്കാരിന്‍റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടാകരുതെന്നും ആവശ്യപ്പെട്ടു കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.

ഹാരിസണ്‍സ് പ്ലാന്‍റേഷൻ അനധികൃതമായി 75,000 ഏക്കർ സർക്കാർ ഭൂമി കൈവശം വച്ചിരിക്കുകയാണെന്നാണ് മനസിലാക്കുന്നത്. ഹാരിസണ്‍സ് നടത്തിയ ഭൂമി കൈയേറ്റത്തിൽ സിബിഐ എൻഫോഴ്സ്മെന്‍റ് അന്വേഷണം ആവശ്യപ്പെട്ട് സ്പെഷൽ ഓഫീസർ എം.ജി രാജമാണിക്യം സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ഹാരിസണ്‍സ് കൈവശം വച്ചിരിക്കുന്ന ഭൂമിയെല്ലാം ബ്രിട്ടീഷ് കമ്പനികളുടെ പേരിലുള്ളതാണ്. ഹാരിസണ്‍സ് പ്ലാന്‍റേഷന്‍റെ യഥാർഥ ഉടമകളായ വിദേശ കമ്പനികൾ പിരിച്ചുവിട്ടതായി മനസിലാക്കുന്നു.

സിബിഐ അന്വേഷണം മുന്നിൽ കണ്ടു തെളിവു നശിപ്പിക്കാനാണ് ഹാരിസൺസുമായി ബന്ധപ്പെട്ട വിദേശ കമ്പനികൾ പിരിച്ചുവിട്ടത്. മലയാളം പ്ലാന്‍റേഷൻ ഹോൾഡിംഗ് കമ്പനിയും ആമ്പിൾ ഡൗണ്‍ കമ്പനിയുമാണ് പിരിച്ചുവിട്ടതായി അറിയുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം ബ്രിട്ടീഷ് കമ്പനിയുടെ വെബ്സൈറ്റിൽ വന്നു കഴിഞ്ഞു.


മുഖ്യമന്ത്രി തന്നെ ഹാരിസൺസുമായി രഹസ്യ ചർച്ച നടത്തിയതായ വാർത്തകൾ പുറത്തുവന്നിരിക്കുന്നു. തങ്ങൾക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും നികുതിയടയ്ക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു ഹാരിസണ്‍സ് മുഖ്യമന്ത്രിക്കു കത്തു നൽകിയെന്നും അറിയുകയുണ്ടായി.

സ്വകാര്യ വ്യക്തികൾ കൈയടക്കി വച്ചിരിക്കുന്ന അഞ്ചു ലക്ഷം ഹെക്ടർ ഭൂമി തിരിച്ചുപിടിക്കുന്നതിനാവശ്യമായ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം. ഹാരിസണ്‍സ് ഉൾപ്പടെയുള്ള സ്വകാര്യ കമ്പനികളും വ്യക്തികളും കൈയടക്കി വച്ചിരിക്കുന്ന സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിൽ മനഃപൂർവമായ വീഴ്ച സർക്കാരിന്‍റെ ഭാഗത്തുനിന്നു വന്നതായി കാണുന്നുണ്ടെന്നും കത്തിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.