ബിഎസ്എഫ് ജവാനെ കാണാനില്ലെന്നു പരാതി
Friday, February 24, 2017 3:18 PM IST
ആലപ്പുഴ: ബിഎസ്എഫ് ജവാനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വടക്കനാര്യാട് ഇട്ടിയം വെളിയിൽ ഷിബിൻതോമസിനെ കാണാനില്ലെന്നാണ് പിതാവ് തോമസ് ജോണും ഭാര്യ സോഫിയയും പത്രസമ്മേളനത്തിൽ അറിയിച്ചത്.

സംഭവത്തെക്കുറിച്ച് ഇവർ പറയുന്നതിങ്ങനെ : 13 വർഷമായി ബിഎസ്എഫിൽ ജോലി ചെയ്യുന്ന ഷിബിൻ പശ്ചിമബംഗാളിലെ 41-ാം ബറ്റാലിയനിലാണ് ജോലി നോക്കിയിരുന്നത്. ജവാൻന്മാർക്ക് സർക്കാർ അനുവദിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്ന് ഷിബിൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കി വിവരശേഖരണത്തിനു ശ്രമിച്ചിരുന്നു.

കൂടാതെ ഇതു സംബന്ധിച്ച് ഇയാൾ മേലുദ്യോഗസ്ഥർക്കു പരാതി നൽകുകയും ചെയ്തു. 2015 ഡിസംബറിലായിരുന്നു ഈ സംഭവം. തുടർന്ന് ഷിബിനെ സേനയിൽനിന്നും വിവിധ കാരണങ്ങൾ കാട്ടി പുറത്താക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷിബിന്‍റെ മാതാവ് പ്രധാനമന്ത്രിക്കും ബിഎസ്എഫ് അധികാരികൾക്കും പരാതി നല്കി. ഷിബിൻ ഡൽഹി ഹൈക്കോടതിയിൽ കേസും നല്കി.

കേസിൽ ഇടപെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് ഇയാളെ തിരിച്ചെടുക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ ബിഎസ്എഫിനു നിർദേശം നല്കിയതിനെ തുടർന്നു ബിഎസ്എഫ് ഷിബിനെ ജോലിയിൽ തിരിച്ചെടുത്തിരുന്നു.


കഴിഞ്ഞവർഷം നവംബറിൽ ജോലിയിൽ പ്രവേശിച്ച ഷിബിനെ ജോലി ചെയ്തിരുന്ന 41-ാം ബറ്റാലിയനിൽനിന്നും പശ്ചിമബംഗാളിലെ തന്നെ 28-ാംബറ്റാലിയനിലേക്ക് മാറ്റി നിയമിക്കുകയും ഷിബിന്‍റെ പരാതിയെക്കുറിച്ചുള്ള അന്വേഷണത്തിനു ബറ്റാലിയൻ ഡപ്യൂട്ടി കമാൻഡന്‍റിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ, അന്വേഷണത്തിൽ ആരോപണവിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായത്. ഇത് ഷിബിൻ അംഗീകരിച്ചിരുന്നില്ലെന്നു വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോൾ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം ബംഗ്ലാദേശ് അതിർത്തിയിൽ ജോലി ചെയ്തിരുന്ന ജവാനെ അടിയന്തരമായി ബറ്റാലിയൻ ഹെഡ്ക്വാർട്ടേഴ്സിലേക്ക് വിളിപ്പിച്ചു.
പിന്നീട് ജവാനെ തടവിലാക്കിയതായും ആശങ്കയുണ്ട്. വീട്ടുകാർ ഷിബിനെ ഫോണിൽ ബന്ധപ്പെടുന്നുണ്ടെങ്കിലും ലഭിക്കുന്നില്ലെന്നും ഇവർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.