സ്ഫോടകവസ്തുക്കൾ ബസിൽ ഉപേക്ഷിച്ചു മുങ്ങിയ പ്രതികൾ പിടിയിൽ
സ്ഫോടകവസ്തുക്കൾ ബസിൽ ഉപേക്ഷിച്ചു മുങ്ങിയ പ്രതികൾ പിടിയിൽ
Friday, February 24, 2017 3:18 PM IST
കുമളി: അത്യുഗ്രശേഷിയുളള സ്ഫോടക വസ്തുക്കൾ കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചശേഷം കടന്ന പ്രതികളെ കുമളി പോലീസ് പിടികൂടി. പത്തനംതിട്ട സ്വദേശികളായ കക്കുഴിയിൽ സിനു കുരുവിള(25), കൈപ്പുഴ ജോയൽ ഏബ്രഹാം(25), പുത്തൻപറന്പിൽ ജോബിൻ ജോസഫ്(25), മിനിവിലാസം അരുണ്‍ ബാബു(25) കൈപ്പുഴ അപ്പി കുര്യൻ(35) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

ജനുവരി പത്തിന് അതിർത്തി ചെക്ക്പോസ്റ്റിൽ വാഹനപരിശോധനക്കിടയിലാണ് സംഭവം. മധുര - തേനി - തിരുവല്ല സൂപ്പർ ഫാസ്റ്റിൽ സ്ഫോടകവസ്തുക്കളുമായി വരികയായിരുന്നു പ്രതികൾ. ചെക്ക് പോസ്റ്റിൽ പരിശോധനകണ്ട് ഡിറ്റനേറ്ററുകൾ അടങ്ങിയ ബാഗുകൾ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. 25500 സാധാരണ ഡിറ്റനേറ്ററുകളും 3000 ഇലക്ട്രിക്ക് ഡിറ്റനേറ്ററുകളുമാണ് ബാഗിൽനിന്നും കണ്ടെത്തിയത്. ആന്ധ്രപ്രദേശത്തുളള കന്പനിയിലാണ് ഡിറ്റനേറ്ററുകൾ നിർമിച്ചതെന്ന്സംശയിക്കുന്നു.


തമിഴ്നാട് ധർമപുരി, വെല്ലൂർ, കാട്പാടി തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിൽ വെല്ലൂർ ജില്ലയിലെ കാട്പാടി എന്ന സ്ഥലത്തെ ലോഹനാഥൻ എന്നയാളിൽനിന്നുമാണ് ഇവർക്ക് സ്ഫോടകവസ്തുകൾ ലഭിച്ചതെന്ന് കരുതുന്നു. ലോകനാഥൻ തമിഴ്നാട് പോലീസിന്‍റെ നിരീക്ഷണത്തിലുളള ആളാണ്.
പ്രതികൾ പത്തനംതിട്ടയിൽ ഇലക്ട്രോണിക്ക് ഉപകരണം, മൊബൈൽ കട, കന്പ്യൂട്ടർ വിൽപന തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്നവരാണ്. അത്യുഗ്രശേഷിയുളള സ്ഫോടക വസ്തുകൾ കേരളത്തിലേക്ക് കടത്തികൊണ്ടുവന്നതിന് മറ്റു ഗൂഢാലോചനകൾ ഉണ്ടോയെന്ന് അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.