പൾസർ സുനിയും വിജീഷും റിമാൻഡിൽ; നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈൽ കണ്ടെത്താനായില്ല
പൾസർ സുനിയും വിജീഷും റിമാൻഡിൽ; നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈൽ കണ്ടെത്താനായില്ല
Friday, February 24, 2017 3:56 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായി പോലീസ് നടത്തിയ തെളിവെടുപ്പിൽ കേസിലെ നിർണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോണ്‍ കണ്ടെത്താനായില്ല. ഇന്നലെ പുലർച്ചെയായിരുന്നു നടിയുമായി പൾസർ സുനിയും കൂട്ടരും കാറിൽ സഞ്ചരിച്ച വഴികളിലൂടെ സുനിയെ എത്തിച്ചു തെളിവെടുപ്പു നടത്തിയത്. ഫോണ്‍ ഉപേക്ഷിച്ചെന്നു പറഞ്ഞ സ്ഥലത്തും പോലീസ് തെളിവെടുപ്പ് നടത്തി.

ഫോണിനായി പോലീസ് ഇവിടത്തെ ഓടകളിലും മറ്റും പരിശോധനകൾ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച അറസ്റ്റിലായ സുനിൽകുമാറിനെയും വിജീഷിനെയും ആലുവ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യിലെ മജിസ്ട്രേറ്റ് ജോണ്‍ വർഗീസിന്‍റെ വസതിയിൽ ഇന്നലെ ഹാജരാക്കി. ഇരുവരെയും 14 ദിവസത്തേക്കു റിമാൻഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചു. ഇന്നലെ കോടതി അവധിയായതിനാലാണു മജിസ്ട്രേറ്റിന്‍റെ വീട്ടിൽ പ്രതികളെ ഹാജരാക്കിയത്.

സുനിയും വിജീഷും അടക്കം ഇതുവരെ അറസ്റ്റിലായ ആറു തികളെയും കസ്റ്റഡിയിൽ വിട്ടുതരണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം അപേക്ഷ നൽകി. ഇത് ഇന്നു തുറന്ന കോടതിയിൽ പരിഗണിക്കും. സുനിയുടെയും വിജീഷിന്‍റെയും അഭിഭാഷകർ ജാമ്യാപേക്ഷയും മജിസ്ട്രേറ്റിനു സമർപ്പിച്ചു. ഇത് അടുത്ത ചൊവ്വാഴ്ച പരിഗണിക്കുന്നതിനായി മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണു പോലീസ് വാഹനങ്ങളുടെ കനത്ത സുരക്ഷയിൽ പ്രതികളെ മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചത്. ആലുവ ഡിവൈഎസ്പി കെ.ജി. ബാബുകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ കൊണ്ടുവന്നത്. നേരത്തേ ആലുവ പോലീസ് ക്ലബ്ബിൽ മെഡിക്കൽ സംഘത്തെ എത്തിച്ചു സുനിയെയും വിജീഷിനെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കിയിരുന്നു.

ഇന്നലെ പുലർച്ചെ 2.50നായിരുന്നു ആലുവ പോലീസ് ക്ലബിൽനിന്നു സുനിയെ തെളിവെടുപ്പിനായി കൊണ്ടുപോയത്. സുനിയുടെ മുഖം തുണികൊണ്ടു മറച്ചിരുന്നു. തെളിവെടുപ്പിനിടെ ഒരിക്കൽപോലും പ്രതിയെ ജീപ്പിൽനിന്ന് ഇറക്കിയില്ല. സംഭവദിവസം രാത്രി നടിയുമായി കാറിൽ കറങ്ങിയ വിവിധ സ്ഥലങ്ങളിൽ പൾസർ സുനിയെ തെളിവെടുപ്പിന് എത്തിച്ചു.
കാക്കനാട്, പാലാരിവട്ടം, പടമുകളിൽ ലാലിന്‍റെ വീട്ടിലേക്കു പോകുന്ന വഴി എന്നിവിടങ്ങളിലും പോലീസ് എത്തി. ഹൈക്കോടതി പരിസരത്തും ഗോശ്രീ പാലത്തിനു സമീപവും സുനിയുമായി സംഘമെത്തി. വെണ്ണല ബൈപാസിനടുത്തുള്ള സെന്‍റ് റീത്താസ് റോഡിലെ ഓടയിലാണു സുനി ഉപേക്ഷിച്ചെന്നു പറഞ്ഞ ഫോണിനായി പോലീസ് പരിശോധന നടത്തിയത്.

മൊബൈൽ ഫോൺ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഓടയിൽ ഉപേക്ഷിച്ചെന്നായിരുന്നു മൊഴി. പുലർച്ചെ നാലരയോടെ തെളിവെടുപ്പ് അവസാനിപ്പിച്ച് പൾസർ സുനിയെ ആലുവ പോലീസ് ക്ലബ്ബിൽ തിരിച്ചെത്തിച്ചു. തുടർന്ന് ഇന്നലെ രാവിലെയും സുനിയെ ചോദ്യംചെയ്തു. സംഭവത്തിൽ പുറമേനിന്നുള്ള ആരുടെയെങ്കിലും സ്വാധീനമുണ്ടായതായി സുനി പറഞ്ഞിട്ടില്ല.


നടിയെ ആക്രമിച്ചതിനു പിന്നിൽ ക്വട്ടേഷൻ ഇല്ലെന്നും ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുളള ശ്രമം ആയിരുന്നുവെന്നുമാണു സുനി ആവർത്തിച്ചു പറഞ്ഞത്. സംഭവത്തിനുശേഷം സുഹൃത്തിനെ കാണാൻ പോയിരുന്നെന്നും സുഹൃത്ത് ലഹരിയിലായിരുന്നതിനാൽ കാണാൻ പറ്റിയില്ലെന്നും സുനി മൊഴി നൽകി. ഈ ദൃശ്യങ്ങളാണു സിസിടിവി കാമറയിൽ പതിഞ്ഞതെന്നും സുനി പറഞ്ഞു.

എന്നാൽ, സുനിയുടെ മൊഴി പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. സുനിയെയും വിജീഷിനെയും വെവ്വേറെ മുറികളിലായിരുന്നു ചോദ്യം ചെയ്തത്. എഡിജിപി ബി. സന്ധ്യ, ഐജി ദിനേന്ദ്ര കശ്യപ്, ഐജി പി. വിജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ഇന്നു കസ്റ്റഡിയിൽ വിട്ടുകിട്ടുകയാണെങ്കിൽ പ്രതികളെയെല്ലാം ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും.

പൾസർ സുനിയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന, എറണാകുളത്ത് വസ്ത്രവില്പന സ്ഥാപനം നടത്തുന്ന ആലപ്പുഴ സ്വദേശിനി പോലീസ് കസ്റ്റഡിയിലുള്ളതായി വിവരമുണ്ട്. എല്ലാ പ്രതികളെയും പിടികൂടാനായത് പോലീസിന് അഭിമാനാർഹമായ നേട്ടമാണെന്ന് എഡിജിപി ബി. സന്ധ്യ പ്രതികരിച്ചു. നടിയുടെ ചിത്രങ്ങളടങ്ങിയ, മൊബൈൽ ഫോണ്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് എറണാകുളം റേഞ്ച് ഐജി പി. വിജയൻ പറഞ്ഞു.

ഭാവവ്യത്യാസമില്ലാതെ പൾസർ സുനി

കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനിയും കൂട്ടാളി വി.പി. വിജീഷും ആലുവ പോലീസ് ക്ലബിൽനിന്നു പുറത്തെത്തിയത് യാതൊരു ഭാവവ്യത്യാസങ്ങളുമില്ലാതെ. ക്ലബ്ബിൽനിന്ന് ആലുവ ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാനായി കൊണ്ടുപോകവേ മുഖം മറയ്ക്കാനോ വാഹനത്തിലേക്ക് പെട്ടെന്നു കയറാനോ ഇരുവരും ശ്രമിച്ചില്ല.

എന്നാൽ ഇരുവരെയും മാധ്യമങ്ങൾക്കു മുന്നിൽനിന്നു പോലീസുകാർ വേഗത്തിൽ വാഹനത്തിലേക്കു കയറ്റി. കാമറകളിലേക്കു നോക്കാതെ പ്രതികൾ വാഹനത്തിലേക്കു കയറി. വെളുപ്പിൽ കറുപ്പു ഡിസൈനിലുള്ള വസ്ത്രമായിരുന്നു പൾസർ സുനി ധരിച്ചിരുന്നത്. വിജീഷ് കരിനീല ഷർട്ടും. ആലുവ ഒന്നാം മജിസ്ട്രേറ്റ് കോടതിയിലെ മജിസ്ട്രേറ്റ് ജോണ്‍ വർഗീസിന്‍റെ വസതിയിലാണ് ഇരുവരെയും ഹാജരാക്കിയത്.

മജിസ്ട്രേറ്റിന്‍റെ വസതിയിൽനിന്നു പുറത്തെത്തിച്ചപ്പോഴും മാധ്യമപ്രവർത്തകരുടെ മുന്പിൽനിന്നു മുഖം മറയ്ക്കാൻ ഇരുവരും ശ്രമിച്ചില്ല. ചെറുപുഞ്ചിരിയായിരുന്നു ഈസമയം പൾസർ സുനിയുടെ മുഖത്ത്. പിന്നീട് കാക്കനാട് ജില്ലാ ജയിലിൽ എത്തിച്ചു. ഈസമയം മാധ്യമപ്രവർത്തകർ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് പുഞ്ചിരിയായിരുന്നു സുനി യുടെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.