ചങ്ങനാശേരി: സമുദായ ആചാര്യൻ മന്നത്തുപത്മനാഭന്റെ 47-ാമത് സമാധിദിനം ആചരിച്ചു. പെരുന്ന മന്നം സമാധി മണ്ഡപത്തിൽ രാവിലെ ആറു മുതൽ സമുദായാചാര്യൻ ഇഹലോകവാസം വെടിഞ്ഞ 11.45 വരെ നടത്തിയ ഭക്തിഗാനാലാപനം, പുഷ്പാർച്ചന, ഉപവാസം, സമൂഹപ്രാർഥന എന്നിവയിൽ ആയിരക്കണക്കിനു സമുദായാംഗങ്ങൾ പങ്കുചേർന്നു. താലൂക്ക് യൂനിയനുകളിൽ നിന്നുള്ള സമുദായാംഗങ്ങൾ പിടിയരിയും കെട്ടുതേങ്ങയും വഹിച്ച് മന്നം സമാധിമണ്ഡപത്തിലേക്ക് തീർഥയാത്ര നടത്തി.
എൻഎസ്എസ് പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായർ കർപ്പൂരം ഉഴിഞ്ഞതോടെ ഉപവാസവും ചടങ്ങുകളും അവസാനിപ്പിച്ചു.
ഡയറക്ടർ ബോർഡംഗങ്ങളായ ഹരികുമാർ കോയിക്കൽ, കലഞ്ഞൂർ മധു, കെ.ആർ.ശിവൻകുട്ടി പന്തളം, പി.പി.ചന്ദ്രൻ, ഡോ.ജി.ഗോപകുമാർ, എൻ.വി.അയ്യൻപിള്ള, എം.എസ്.മോഹൻ, കെ.എം.രാജഗോപാലപിള്ള, കൗണ്‍സിലംഗം എൻ.കേശവപിള്ള, സി.എഫ്.തോമസ് എംഎൽഎ, എൻ.ജയരാജ് എംഎൽഎ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, നഗരസഭ ചെയർമാൻ സെബാസ്റ്റ്യൻ മാത്യു മണമേൽ, വൈസ് ചെയർപേഴ്സണ്‍ സുമ ഷൈൻ, തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, ജനതാദൾ യു ദേശീയ ജനറൽ സെക്രട്ടറി എം.വി. ശ്രേയാംസ്കുമാർ, ജനതാദൾ യു നേതാക്കളായ സണ്ണി തോമസ്, ഷേക് പി.ഹാരിസ്, മനോജ് ടി.സാരംഗ്, ബിജെപി നേതാക്കളായ കെ.ആർ.പ്രതാപചന്ദ്രവർമ, പ്രതാപചന്ദ്ര വർമ, ബി.രാധാകൃഷ്ണമേനോൻ, എം.ബി.രാജഗോപാൽ, പി.പി.ധീരസിംഹൻ, എൻ.പി.കൃഷ്ണകുമാർ തുടങ്ങിയവർ സമാധിയിൽ പുഷ്പാർച്ചന നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.