ഐഎസ് രക്തസാക്ഷിയാകാൻ കഴിയാഞ്ഞതിൽ ദുഃഖമെന്ന്!
Monday, February 27, 2017 3:08 PM IST
തൃക്കരിപ്പൂർ (കാസർഗോഡ്): പടന്നയിൽ നിന്നു കാണാതായവരെ നാട്ടിലേക്കു തിരിച്ചു കൊണ്ടുവരാൻ പ്രേരിപ്പിച്ചു ബന്ധുക്കൾ അയച്ച സന്ദേശത്തിനു ലഭിച്ചത് അവർ സന്തോഷത്തിലാണെന്ന മറുപടി.

വീട്ടുകാരെയും ബന്ധുക്കളെയും വിഷമിപ്പിക്കാതെ നാട്ടിൽ വന്ന് ഇസ്‌ലാമിക മാർഗത്തിൽ ജീവിച്ചുകൂടേയെന്നുള്ള ചോദ്യത്തിന് കാണാതായവരിൽപ്പെട്ട അഷ്ഫാഖ് മജീദ് പ്രതികരിച്ചത് ഇങ്ങനെ- ഞങ്ങളും കുടുംബവും സന്തോഷത്തിലാണ്. പോരാടാനാണ് ഞങ്ങൾ ഇവിടെ വന്നത്. ഞങ്ങൾക്ക് ആദ്യം രക്തസാക്ഷി ആകാൻ പറ്റിയില്ലെന്നുള്ള വിഷമം മാത്രമേ ഉള്ളു. കാണാതായവരിൽ ഒരാൾ കൊല്ലപ്പെട്ടതിനു ശേഷം കഴിഞ്ഞ ദിവസം രാത്രി അയച്ച സന്ദേശമാണിത്.

ഹാഫിസുദ്ദീന്‍റെ മരണവിവരം ആദ്യം ലഭിച്ച ബി.സി. റഹ്മാനാണ് വീണ്ടും സന്ദേശം ലഭിച്ചിരിക്കുന്നത്. ആളില്ലാവിമാന(ഡ്രോൺ)ത്തിന്‍റെ ആക്രമണത്തിൽ പടന്നയിലെ ഹാഫീസുദ്ദീൻ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ലഭിച്ച സന്ദേശത്തിന്‍റെ പശ്ചാത്തലത്തിൽ, കാണാതായമറ്റുള്ളവരെ നാട്ടിലേക്കു തിരിച്ചുകൊണ്ടുവരാൻ പ്രേരിപ്പിച്ചുകൊണ്ട് നൽകിയ സന്ദേശങ്ങൾക്കൊടുവിലാണ് ഇത്തരത്തിലുള്ള പ്രതികരണം ലഭിച്ചത്.

പടന്ന, തൃക്കരിപ്പൂർ ഭാഗങ്ങളിൽ നിന്നു സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കാണാതായത് വാർത്തയാകുന്നത് കഴിഞ്ഞ ജൂലൈ ആദ്യമായിരുന്നു. അതുവരെ പല പ്രദേശങ്ങളിലേക്കും പോയിവന്നിരുന്ന യുവാക്കൾ മതപഠനത്തിനെന്നു പറഞ്ഞായിരുന്നു വീടു വിട്ടിരുന്നത്. യഥാർഥ ഇസ്‌ലാമിന്‍റെ വഴി തെരഞ്ഞെടുത്തുവെന്നും ഇനി തിരിച്ചു വരുന്നില്ലെന്നുമുള്ള സന്ദേശത്തെ തുടർന്നാണ് ഐഎസ് പോലുള്ള സംഘടനകളുടെ സ്വാധീനം സംശയിച്ചത്.


അതേസമയം പടന്ന സ്വദേശിയായ യുവാവ് അഫ്ഗാനിസ്ഥാനിൽ ആളില്ലാവിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചതിനെ തുടർന്ന് ദേശീയ അന്വേഷണ ഏജൻസി പടന്നയിലെത്തുമെന്ന സൂചന ലഭിച്ചു. ചന്തേര പോലീസ് ഉൾപ്പെടെ ഇതു സംബന്ധിച്ചുള്ള വിവിധ കേസുകൾ കൈകാര്യം ചെയ്യുന്ന തലങ്ങളിലേക്ക് എൻഐഎ അന്വേഷണ സംഘം എത്തുമെന്നാണ് വിവരം.

കഴിഞ്ഞ വർഷം പല സമയങ്ങളിലായി കാണാതായവരെക്കുറിച്ചുള്ള അന്വേഷണത്തിന് ചെന്നൈയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരായിരുന്നു എത്തിയിരുന്നത്. ഇപ്പോഴെത്തിയ സന്ദേശത്തെക്കുറിച്ചു കൂടുതൽ അന്വേഷണത്തിനായാണ് എൻഐഎ സംഘമെത്തുക. അതേസമയം വർഷങ്ങളായി ദുബായിൽ വ്യവസായിയായ പിതാവ് എ. അബ്ദുൾ ഹക്കീം ഹാഫിസുദ്ദീന്‍റെ മരണ വിവരമറിഞ്ഞ് ഇന്നലെ പുലർച്ചെ നാട്ടിലെത്തിയിട്ടുണ്ട്. ഓട്ടോമൊബൈൽ വർക്‌ഷോപ്പും ഹോട്ടലും നടത്തിവരുന്ന ഇദ്ദേഹത്തിനൊപ്പം ഹാഫിസുദ്ദീൻ ഏറെക്കാലം ദുബായിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.