അംഗപരിമിതർക്കു സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കും
Monday, February 27, 2017 3:08 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ അംഗപരിമിതർക്കായി സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാൻ തീരുമാനം. അന്ധത, കാഴ്ചവൈകല്യം, കുഷ്ഠരോഗം ചികിത്സിച്ചു മാറിയവർ, കേൾവി പ്രശ്നം, ചലനവൈകല്യം, ഭിന്നശേഷി തുടങ്ങിയ വിഭാഗങ്ങളിൽ പ്പെട്ട ഒരുലക്ഷം പേർക്കാണ് ആദ്യഘട്ടം ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത്.
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സ്വാവലംബൻ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനം പദ്ധതി നടപ്പാക്കുന്നത്.

പ്രതിവർഷം പരമാവധി രണ്ടു ലക്ഷം രൂപയാണു കുടുംബത്തിന് ഇൻഷ്വറൻസ് പരിരക്ഷയായി ലഭിക്കുക. ഇതിനായി 3.57 കോടി രൂപ സർക്കാർ വിഹിതം അടയ്ക്കും.
കേരള സോഷ്യൽ സെക്യൂരിറ്റി മിഷനാണു പദ്ധതി ഏകോപനം നടത്തുന്നതെന്നു സാമൂഹിത നീതി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

65 വയസുവരെയുള്ളവരും ദാരിദ്രരേഖയ്ക്കു താഴെയുളളവരുമായ അംഗപരിമിത മെഡിക്കൽ സർട്ടിഫിക്കറ്റ് ഉളളവർക്കും അപേക്ഷിക്കാം. അപേക്ഷകർ വിവാഹിതരാണെങ്കിൽ അപേക്ഷകരെ കൂടാതെ ഭാര്യ/ ഭർത്താവ്, മൂന്നുമാസത്തിനും 25 വയസിനും ഇടയിൽ പ്രായമുളള ആശ്രിതരായ രണ്ടു കുട്ടികൾ എന്നിവർക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.
മാനസിക വെല്ലുവിളികൾ നേരിടുന്ന മക്കൾക്കും മാതാപിതാക്കളെ ആശ്രയിച്ച് കഴിയുന്ന അവിവാഹിതരായ പെണ്‍മക്കൾക്കും 25 വയസ് എന്ന പ്രായപരിധി ഇല്ലാതെ പരിരക്ഷ ലഭിക്കും.

18 വയസിനു മുകളിൽ പ്രായമുളള അവിവാഹിതരായ അംഗപരിമിതരാണ് അപേക്ഷകരെങ്കിൽ ആ വ്യക്തിക്കുമാത്രമായിരിക്കും പരിരക്ഷ ലഭിക്കുക. അപേക്ഷകർ പ്രായപൂർത്തിയാകാത്തവരാണെങ്കിൽ അപേക്ഷകരെക്കൂടാതെ മാതാപിതാക്കൾ അല്ലെങ്കിൽ നിയമപരമായ സംരക്ഷകൻ എന്നിവർ കൂടി ഇൻഷ്വറൻസ് പരിരക്ഷക്ക് അർഹരായിരിക്കും.

നിർദ്ദിഷ്ട ഫോമിൽ ഇതിനായി അപേക്ഷകൾ നൽകണം. തിരിച്ചറിയൽ രേഖയായി വോട്ടർ കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ഏതെങ്കിലും ഒന്നിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, ബിപിഎൽ/ പ്രയോറിറ്റി കാറ്റഗറി/എഎവൈ തെളിയിക്കുന്ന റേഷൻ കാർഡിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി എന്നിവ സഹിതം അപേക്ഷകൾ സമർപിക്കണം.

താമസ പരിധിയിലുള്ള ഐസിഡിഎസ് പ്രോജകട് ഓഫീസിലാണ് അപേക്ഷയും അനുബന്ധരേഖകളും സമർപിക്കേണ്ടത്. അപേക്ഷാഫോറം എല്ലാ ഐസിഡിഎസ് പ്രോജക്ട് ഓഫീസുകളിലും ലഭിക്കും. കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്‍റെയും സാമൂഹ്യനീതി വകുപ്പിന്‍റെയും വെബ് സൈറ്റുകളിൽ നിന്നും അപേക്ഷ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

അപേക്ഷാഫോമിന്‍റെ ഫോട്ടോകോപ്പിയും ഉപയോഗിക്കാം. മാർച്ച് രണ്ടു മുതൽ മാർച്ചു നാലുവരെ വരെ ഇതിനുളള അപേക്ഷകൾ സംസ്ഥാനത്തെ എല്ലാ ഐസിഡിഎസ് പ്രോജക്ട് ഓഫീസുകളിലും സ്വീകരിക്കും.

ഇതോടൊപ്പം അംഗപരിമിതർക്കായി സവിശേഷ തിരിച്ചറിയൽ കാർഡും നൽകും.
കേന്ദ്ര സർക്കാരിന്‍റെ യുഡിഐഡി പദ്ധതി സോഫ്റ്റ് വെയറിന്‍റെ സഹായത്തോടെയാണു ആദ്യഘട്ടം രണ്ടു ലക്ഷം പേർക്കു തിരിച്ചറിയൽ കാർഡ് നൽകുന്നത്. ഇതിനായി സംസ്ഥാനം നാലു കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.