ജിഷ്ണുവിന്‍റെ മരണം: യുഡിഎഫ് പ്രക്ഷോഭം നടത്തുമെന്നു സുധീരൻ
ജിഷ്ണുവിന്‍റെ മരണം: യുഡിഎഫ് പ്രക്ഷോഭം നടത്തുമെന്നു സുധീരൻ
Monday, February 27, 2017 3:27 PM IST
നാദാപുരം: ജിഷ്ണു പ്രണോയിയുടെ മരണം മാനുഷിക വിഷയമാക്കി യുഡിഎഫ് നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരൻ. ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന രണ്ടാം ഘട്ട പ്രക്ഷോഭത്തിന്‍റെ ഭാഗമായി വളയത്ത് സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യത്വം തെല്ലും തീണ്ടിയിട്ടില്ലാത്ത ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വി.എം. സുധീരൻ പറഞ്ഞു. ജിഷ്ണുവിന്‍റെ വീട്ടിൽ പോകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എല്ലാ വീട്ടിലും പോവാൻ കഴിയുമോ സമയം കിട്ടിയാൽ പോവും എന്ന് പിണറായി പറഞ്ഞപ്പോഴുള്ള അദ്ദേഹത്തിന്‍റെ ശരീര ഭാഷയും മുഖവും മനുഷ്യത്വമില്ലാത്ത ഭരണാധികാരിയുടേതായിട്ടാണു തോന്നിയത്. കേരളം ഭരിച്ചിട്ടുള്ള കമ്യൂണിസ്റ്റ് നേതാക്കളടക്കമുള്ള മഹാന്മാർ നിയമം നിയമമായി നടപ്പിലാക്കി നിശ്ചയ ദാർഢ്യം കാണിച്ചവരാണ്. സ്വന്തം മകന്‍റെ വേർപാടിൽ തോരാക്കണ്ണീരുമായി കഴിയുന്ന മാതാപിതാക്കളോട് ക്രൂര മനസോടെയും മനുഷ്യത്വരഹിതമായ പദ പ്രയോഗങ്ങളോടെയും സംസാരിക്കാൻ പിണറായിക്ക് മാത്രമേ കഴിയു എന്നും സുധീരൻ പറഞ്ഞു.


മുഖ്യമന്ത്രിയുടെ താൽപര്യം ജനതാൽപ്പര്യമല്ല. മുഖ്യമന്ത്രിയും ജനങ്ങളും തമ്മിലുള്ള അകലം വർധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ മാനുഷിക പ്രശ്നങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതിനു പകരം വിദ്യാഭ്യാസ കൊള്ളയും വിദ്യാർഥി വേട്ടയും നടത്തുന്ന സ്വാശ്രയ കോളജ് മാനേജ് മെന്‍റുകളുടെ അഴിമതി സംരക്ഷകരായി സർക്കാർ മാറി.

ജിഷ്ണു പ്രണോയിയുടെ മരണമാണു ലോ അക്കാഡമി സമരത്തിന് ആധാരവും പ്രചോദനവുമായത്. അവിടെയും സർക്കാർ മാനേജ്മെന്‍റിനൊപ്പമായിരുന്നു. സാശ്രയ മാനേജ്മെന്‍റുകളെ നിയന്ത്രിക്കാൻ സർക്കാർ രാഷ്‌ട്രീയ പാർട്ടികളുമായി കൂടിച്ചേർന്ന് സമവായം ഉണ്ടാക്കി വേണം നിയമ നിർമാണം നടത്താനെന്ന് അദ്ദേഹം പറഞ്ഞു. ഇതേസമയം, ജിഷ്ണു പ്രണോയിയുടെ വളയത്തെ വീട്ടിൽ വി.എം. സുധീരൻ വീണ്ടുമെത്തി. ഇത് മൂന്നാം തവണയാണ് സുധീരൻ ജിഷ്ണുവിന്‍റെ കുടുംബത്തെ സന്ദർശിക്കുന്നത്. അമ്മ മഹിജയുമായി പത്ത് മിനിട്ടോളം കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുധീരൻ യുഡിഎഫിന്‍റെ രണ്ടാം ഘട്ട സമര പ്രഖ്യാപനത്തോടനു ബന്ധിച്ചുളള ഉപവാസം ഉദ്ഘാടനം ചെയ്യാനെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.