കാരുണ്യപദ്ധതി തത്കാലം നിർത്തലാക്കില്ലെന്നു ധനമന്ത്രി
കാരുണ്യപദ്ധതി തത്കാലം നിർത്തലാക്കില്ലെന്നു ധനമന്ത്രി
Monday, February 27, 2017 3:27 PM IST
തിരുവനന്തപുരം: നിർധന രോഗികൾക്ക് ആശ്വാസമാകുന്ന കാരുണ്യ ചികിത്സാ പദ്ധതി തത്കാലം നിർത്തലാക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തു സൗജന്യ ചികിത്സ നൽകുന്ന ബൃഹദ് സംവിധാനം നടപ്പാക്കുമ്പോൾ ഇതിൽ കാരുണ്യ പദ്ധതി ലയിപ്പിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നതെന്നും മോൻസ് ജോസഫിന്‍റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.

മുൻ ധനമന്ത്രി കെ.എം. മാണി കാരുണ്യ പദ്ധതി നടപ്പാക്കിയപ്പോഴും സൗജന്യ ചികിത്സാ പദ്ധതി വരുമ്പോൾ ഇതിൽ കാരുണ്യ ലയിപ്പിക്കുമെന്ന ഭാഗം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇക്കാര്യങ്ങളിലെല്ലാം അവധാനവതയോടെ മാത്രമേ സർക്കാർ നിലപാട് സ്വീകരിക്കുകയുള്ളു. കാരുണ്യ പദ്ധതിക്കായി ഈ വർഷം 250 കോടി രൂപയാണു വകയിരുത്തിയത്. പണം റിലീസ് ചെയ്തിട്ടുണ്ട്. സർക്കാർ ആശുപത്രികൾക്കു കാരുണ്യ പദ്ധതി വഴി 130 കോടി രൂപ നൽകണമെന്നാണു കണക്ക്. എന്നാൽ, ഇതുമായി ബന്ധപ്പെട്ടു സാങ്കേതിക നടപടി ക്രമം കൊണ്ടു വരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തു മുടങ്ങിക്കിടക്കുന്ന തൊഴിൽ രഹിത വേതനത്തിന്‍റെ ഏഴു മാസത്തെ കുടിശിക വൈകാതെ വിതരണം ചെയ്യുമെന്നു തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. തൊഴിലില്ലായ്മ വേതനം നൽകുന്നതിന്‍റെ വരുമാന പരിധി കാലാനുസൃതമായി ഉയർത്തും. കുടുംബ വാർഷിക വരുമാനം 12,000 രൂപയിൽ താഴെയുള്ളവർക്കാണു നിലവിൽ തൊഴിലില്ലായ്മ വേതനം നൽകുന്നതെന്നും എം. സ്വരാജിന്‍റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.