പ്രകൃതിവാതകം ചോർന്നാൽ അപകടസാധ്യത കുറവെന്നു ഗെയിൽ
പ്രകൃതിവാതകം ചോർന്നാൽ അപകടസാധ്യത കുറവെന്നു ഗെയിൽ
Monday, February 27, 2017 3:38 PM IST
കൊച്ചി : പ്രകൃതിവാതക പൈപ്പ് ലൈനിന് അടുക്കളയിലെ പാചക വാതക സിലിണ്ടറിനേക്കാൾ അപകടം കുറവാണെന്ന് ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) ഹൈക്കോടതിയെ അറിയിച്ചു. പ്രകൃതിവാതകം ചോർന്നാൽ പാചകവാതകത്തെപോലെ തീപിടിക്കാൻ സാധ്യത കുറവാണ്. പൈപ്പ് ലൈനിനൊപ്പം സ്ഥാപിച്ചിട്ടുള്ള ഒപ്ടിക്കൽ ഫൈബർ കേബിൾ മുഖേന എവിടെ ചോർച്ച ഉണ്ടെങ്കിലും ഉപഗ്രഹ സഹായത്തോടെ കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നും ഗെയിൽ ചീഫ് എൻജിനിയർ ടോം മാത്യു ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

പ്രകൃതിവാതക ചോർച്ചയുണ്ടോയെന്ന് കൊച്ചിയിൽ സ്ഥാപിക്കുന്ന റീജണൽ ഗ്യാസ് മാനേജ്മെന്‍റ് സെന്‍റർ തുടർച്ചയായി നിരീക്ഷിക്കും. ഡൽഹിയിലെ നാച്വറൽ ഗ്യാസ് മാനേജ്മെന്‍റ് സെന്‍ററും ഇതോടൊപ്പം നിരീക്ഷണം നടത്തും. അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനിയേഴ്സ് നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചാണ് പൈപ്പിടുന്നത്. ഡൽഹി, മുംബൈ, നഗരങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ ഒരു അനിഷ്ടസംഭവം പോലുമില്ലാതെ പ്രകൃതിവാതകം ഉപയോഗിക്കുന്നത് ഗെയിലിന്‍റെ പദ്ധതി എത്രമാത്രം സുരക്ഷിതമാണെന്നതിന് ഉദാഹരണമാണ്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പ്രകൃതി വാതക പൈപ്പ് ലൈൻ ഗാർഹിക, വാണിജ്യ, ഗതാഗത മേഖലകളിൽ പ്രകൃതിവാതകം ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു. കൊച്ചി - കൂറ്റനാട് - ബംഗളൂരു - മംഗലാപുരം പൈപ്പ് ലൈനിനു 503 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. 3300 കോടി രൂപയുടെതാണ് ഈ പദ്ധതി.


രാജ്യത്ത് ആകമാനം ഇതുവരെ 12,000 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ചു. സ്ഥലം സ്ഥിരമായി ഏറ്റെടുക്കുകയല്ല, മറിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനായി ഭൂമി ഉപയോഗിക്കാനുള്ള അവകാശം മാത്രമാണ് ഏറ്റെടുക്കുന്നത്. ഇതിനുള്ള വിജ്ഞാപനം വന്നു കഴിഞ്ഞാൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും കോർപറേഷനും ഭൂമിയിൽ സർവേ ഉൾപ്പെടെ നിയമാനുസൃത നടപടികൾ തുടങ്ങാൻ കഴിയും. ഇതിനു തടസമുണ്ടായാൽ സംരക്ഷിക്കാൻ പോലീസിന് ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

കളമശേരിയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്കെതിരെ നൽകിയ ഹർജിയിലാണ് ഗെയിൽ ചീഫ് എൻജിനീയർ ടോം മാത്യു ഇക്കാര്യങ്ങൾ വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.