ഹയർ സെക്കൻഡറി പ്രവേശനം: എയ്ഡഡ് സ്കൂളുകളിലും ഏകജാലകം വേണമെന്നു ന്യൂനപക്ഷ കമ്മീഷൻ
Monday, February 27, 2017 3:38 PM IST
നെടുമ്പാശേരി: അടുത്ത അധ്യയനവര്‍ഷം മുതല്‍ എയ്ഡഡ് സ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് സംസ്ഥാന നൂനപക്ഷ കമ്മീഷന്‍ നിര്‍ദേശം. ന്യൂനപക്ഷ, പിന്നോക്ക സമുദായക്കാര്‍ നടത്തുന്ന എയ്ഡഡ് സ്കൂളുകളില്‍ കമ്യൂണിറ്റി ക്വോട്ട ഉള്‍പ്പെടെ പ്രവേശനം പൂര്‍ണമായും ഏകജാലക സംവിധാനത്തില്‍ നടപ്പാക്കണം.

ഹയര്‍സെക്കന്‍ഡറി ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കാണ് റിട്ട. ജഡ്ജി പി.കെ. ഹനീഫ അധ്യക്ഷനായ കമ്മീഷന്‍ നിര്‍ദേശം നല്കിയിരിക്കുന്നത്. നിലവില്‍ പിന്നോക്ക സമുദായക്കാര്‍ നടത്തുന്ന എയ്ഡഡ് സ്കൂളുകളില്‍ അതത് സമുദായത്തിലെ അപേക്ഷകര്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ 20 ശതമാനം സീറ്റുകള്‍ ലഭ്യമാണ്. എന്നാല്‍, ചില സ്കൂളുകളില്‍ അതു ദുരുപയോഗം ചെയ്യുന്നതായി പരാതിയുണ്ടെന്നു ന്യൂനപക്ഷ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

പിന്നോക്ക, ന്യൂനപക്ഷ സമുദായ സ്കൂളുകളില്‍ കമ്യൂണിറ്റി ക്വോട്ട അഡ്മിഷനുവേണ്ടി പരമാവധി പബ്ലിസിറ്റി നല്കി പ്രിന്‍സിപ്പല്‍മാര്‍ അപേക്ഷ ക്ഷണിക്കണമെന്നുമാണു ചട്ടം.
എന്നാല്‍, പല സ്കൂളുകളിലും ഇതു വേണ്ടവിധം പാലിക്കപ്പെടുന്നില്ല.

അവസാന ജനറല്‍ അലോട്ട്മെന്‍റില്‍ താത്‍പര്യാനുസരണമുള്ള സ്കൂളോ കോഴ്സോ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ കമ്യൂണിറ്റി ക്വോട്ടയില്‍ ലഭിക്കുന്ന സ്കൂളോ കോഴ്സുകളോ ആണ് തെരഞ്ഞെടുക്കുന്നത്. ജനറല്‍ സീറ്റില്‍ ഇതുകാരണം ധാരാളം ഒഴിവുകളുണ്ടാകുന്നു.

അത്തരം സന്ദര്‍ഭത്തില്‍ ക്ലാസ് ട്രാന്‍സ്ഫര്‍ വഴി അഡ്മിഷന്‍ നടത്തുകയും ശേഷിക്കുന്ന സീറ്റിലേക്ക് അപേക്ഷ പുതുക്കി വാങ്ങി പ്രവേശനം നടത്തുകയുമാണു ചെയ്തുവരുന്നത്. അത്തരം പ്രക്രിയയില്‍ കമ്യൂണിറ്റി ക്വോട്ട യില്‍ അഡ്മിഷന്‍ വാങ്ങിയ കുട്ടികള്‍ ഉള്‍പ്പെടുന്നില്ല. കമ്യൂണിറ്റി സീറ്റില്‍ പ്രവേശനം ലഭിച്ചതോടെ ഏകജാലകത്തില്‍ നിന്ന് അവര്‍ ഒഴിവാക്കപ്പെടുന്നതാണ് അതിന് കാരണമാകുന്നത്.

താരതമ്യേന മെച്ചപ്പെട്ട സ്കൂളോ കോഴ്സോ ആഗ്രഹിച്ച കുട്ടിക്ക് ഇപ്രകാരം സീറ്റ് നിഷേധിക്കപ്പെടുന്നു. ഇവരേക്കാള്‍ മാര്‍ക്ക് കുറഞ്ഞവരും മോശമായ സ്കൂളില്‍ ചേര്‍ന്നവരും സീറ്റ് ലഭിക്കാത്തവരുമായ കുട്ടികള്‍ക്ക് ഇത്തരം സീറ്റുകളില്‍ പ്രവേശനം ലഭിക്കുന്നത് കടുത്ത നീതിനിഷേധമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

ഇത്തരം പ്രശ്നങ്ങള്‍ക്ക് കമ്യൂണിറ്റി ക്വോട്ട അഡ്മിഷന്‍ ഏകജാലക സംവിധാനത്തില്‍ ഉള്‍പ്പെടുത്തുകയാണ് പരിഹാരമെന്നും കമ്മീഷന്‍ നിർദേശിക്കുന്നു. സര്‍ക്കാര്‍ സ്കൂളുകളിലെ കമ്യൂണിറ്റി തിരിച്ചുള്ള റിസര്‍വേഷന്‍ സീറ്റിലേക്ക് പ്രവേശനം നടത്തുന്നതുപോലെ എയ്ഡഡ് സ്കൂളുകളിലും പ്രവേശനം പൂര്‍ണമായും എകജാലക സംവിധാനത്തിലൂടെ നടത്തണമെന്നാണു കമ്മീഷന്‍റെ നിർദേശം. ഏകജാലക നടപടി സംബന്ധിച്ച് രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊന്നാനി നഗരസഭാ പരിധിയിലെ ഏതാനും രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.