മരിച്ചനിലയിൽ കണ്ടെത്തി
Tuesday, February 28, 2017 3:26 PM IST
തലയോലപ്പറന്പ്: യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടയാർ ശ്രീകൃഷ്ണ സൗണ്ട്സ് ഉടമ കറുകത്തറ തങ്കച്ചന്‍റെ മകൾ അനുപ്രിയയെയാണ്(22) മരിച്ചനിലയിൽ കണ്ടെത്തിയത്. വൈക്കത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന അനുപ്രിയ നടുവു വേദനയേത്തുടർന്ന് സമീപദിവസങ്ങളിൽ അവധിയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12ന് കടയിൽനിന്നെത്തിയ പിതാവ് മകളുമൊത്ത് ഭക്ഷണം കഴിച്ചു മടങ്ങി.

മാതാവ് റേഷൻകാർഡ് സംബന്ധമായകാര്യത്തിന് പഞ്ചായത്തിൽ പോയി രണ്ടിന് മടങ്ങിയെത്തിയപ്പോൾ മകളെ തൂങ്ങിയനിലയിൽ കാണുകയായിരുന്നു. പുതിയ വീടുപണിനടക്കുന്നതിനാൽ താമസിക്കുന്നതിനുവേണ്ടി വീടിനോട് ചേർന്ന് താൽക്കാലികമായി നിർമിച്ച ഷെഡിനുള്ളിലാണ് തൂങ്ങിയത്.


സംഭവംകണ്ടയുടൻ മാതാവ് രെജിയുടെ നിലവിളികേട്ട് ഓടിക്കൂടിയവർ അനുപ്രിയയെ വൈക്കം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലയോലപ്പറന്പ് പോലീസ് മേൽനടപടിസ്വീകരിച്ചശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക്മാറ്റി. സഹോദരൻ അനുരാജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.