സപ്ലൈകോ പദ്ധതിക്കു ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല
സപ്ലൈകോ പദ്ധതിക്കു ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല
Tuesday, February 28, 2017 3:34 PM IST
കൊച്ചി: ഭക്ഷ്യസുരക്ഷാ നിയമപ്രകാരം എഫ്സിഐ ഗോഡൗണുകളിൽനിന്നു ധാന്യങ്ങൾ സപ്ലൈകോ ഏറ്റെടുത്ത് വിതരണം ചെയ്യുന്ന പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.

പദ്ധതിക്കെതിരേ ഹോൾസെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ വാദം കേൾക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയ സിംഗിൾബെഞ്ച് നോട്ടീസ് നൽകാനും നിർദേശിച്ചു. ഇന്നു കൊല്ലത്തു തുടങ്ങുന്ന പൈലറ്റ് പ്രോജക്ട് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിയിലെ ഇടക്കാല ആവശ്യം. ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്ന പദ്ധതിയുടെ തുടക്കമെന്ന നിലയിലാണ് കൊല്ലത്ത് പദ്ധതി നടപ്പാക്കുന്നതെന്നും പോരായ്മകൾ കണ്ടെത്തി പരിഹരിക്കുമെന്നും സർക്കാർ വിശദീകരിച്ചു. ഈ ഘട്ടത്തിൽ കോടതിയിടപെട്ടാൽ അരി വിതരണത്തെ ബാധിക്കും.


സ്വകാര്യവ്യക്തികളും ഏജൻസികളും നടത്തിവന്ന വിതരണം ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് സപ്ലൈകോ ഏറ്റെടുത്തത്. കൊല്ലത്ത് പദ്ധതി നടപ്പാക്കാൻ ധാന്യങ്ങൾ ഗോഡൗണുകളിൽ എത്തിച്ചു കഴിഞ്ഞെന്നും സർക്കാർ വ്യക്തമാക്കി. ഇതു കണക്കിലെടുത്താണ് ഹർജി സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി വിശദീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.