അതിരപ്പിള്ളി പദ്ധതി സജീവമാക്കുന്നത് ജനശ്രദ്ധ തിരിക്കാൻ : കുമ്മനം
അതിരപ്പിള്ളി പദ്ധതി സജീവമാക്കുന്നത് ജനശ്രദ്ധ തിരിക്കാൻ : കുമ്മനം
Tuesday, February 28, 2017 3:44 PM IST
ചെങ്ങന്നൂർ: ക്രമസമാധാനത്തകർച്ച, കുതിച്ചുയരുന്ന അരിവില തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് അതിരപ്പിള്ളി പദ്ധതി വീണ്ടും സജീവമാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ചെങ്ങന്നൂരിൽ പറഞ്ഞു. ഇടതു മുന്നണിയുടെ പ്രകടനപത്രികയിൽ ഇല്ലാത്ത കാര്യമാണ് ഇത്. ഘടകക്ഷികൾ പോലും എതിർപ്പു പറഞ്ഞ പദ്ധതി ഇപ്പോൾ നടപ്പാക്കുമെന്ന് പറയുന്നത് എന്തിനാണെന്ന് വിശദീകരിക്കണം. നിയമസഭയിൽപോലും ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ സർക്കാർ ഒളിച്ചോടുകയാണ്.

പരിസ്ഥിതിയെ തകർക്കുന്ന പദ്ധതികൾ അതിരപ്പിള്ളിയിൽ നടപ്പാക്കരുതെന്ന മുൻ നിലപാടിൽ തന്നെയാണ് ബിജെപി. പദ്ധതി നടപ്പാക്കിയാൽ പ്രദേശത്തെ ജൈവവൈവിധ്യം തകരും എന്ന് വിദഗ്ധ റിപ്പോർട്ടുകൾ ഉള്ളതാണ്.
അതിനെ മറികടന്ന് പദ്ധതി നടപ്പാക്കാൻ ബിജെപി അനുവദിക്കില്ല. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം ഉണ്ടെന്ന് സർക്കാർ കുപ്രചാരണം നടത്തുകയാണ്. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ എന്തു നടപടിയും സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ട്.


അതിനെ ബിജെപി സ്വാഗതം ചെയ്യുന്നു. അതിനു പകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളിൽനിന്ന് മുഖ്യമന്ത്രി പിൻമാറണം. അനവസരത്തിൽ ആർഎസ്എസിന്‍റെ പേര് വലിച്ചിഴക്കുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണം. ഗുണ്ടകളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ആഭ്യന്തരവകുപ്പ് ഒഴിയാൻ മുഖ്യമന്ത്രി തയാറാകണം.
സംസ്ഥാനത്ത് ബിജെപിക്കെതിരേ സിപിഎം നേതൃത്വം നൽകുന്ന അക്രമ സംഭവങ്ങൾ വ്യാപകമായി നടക്കുകയാണ്. പരപ്പനങ്ങാടിയിൽ ചിതാഭസ്മ നിമജ്ജന യാത്രയുടെ വേദി കത്തിച്ച നടപടി അപലപനീയമാണ്. കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.