പരസ്യം നൽകി തട്ടിപ്പ്: യുവാവ് പിടിയിൽ
പരസ്യം നൽകി തട്ടിപ്പ്: യുവാവ് പിടിയിൽ
Tuesday, February 28, 2017 4:06 PM IST
നിലമ്പൂർ: പത്രങ്ങളിൽ പുനർവിവാഹ പരസ്യം നൽകി യുവതികളെ വിളിച്ചു വരുത്തി സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടാമ്പി വലപ്പുഴ പുതിയാപ്ല മജീദി (കുട്ടി മജീദ്-42) നെയാണ് നിലന്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ മരിച്ചു പുനർവിവാഹം കഴിക്കാനാണെന്ന പേരിൽ പത്രങ്ങളിൽ പരസ്യം നൽകിയാണ് യുവതികളെ ഇയാൾ തട്ടിപ്പിനിരയാക്കിയത്.

വിലകൂടിയതുൾപ്പെടെ നാലു മൊബൈൽ ഫോണുകൾ, ഇരട്ട സിം സെറ്റുകൾ, എടിഎം കാർഡുകൾ കേരള, തമിഴ്നാട് ഡ്രൈവിംഗ് ലൈസൻസുകൾ, പാസ്പോർട്ടുകൾ, ഐഡി കാർഡ്, ആധാർ കാർഡുകൾ എന്നിവയുടെ പകർപ്പുകൾ, വാച്ചുകൾ, ഉത്തേജക മരുന്നുകൾ, സുഗന്ധ ദ്രവ്യങ്ങൾ, വ്യാജ ഐഡികാർഡുകൾ എന്നിവ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

ഇന്‍റർനെറ്റ്, സോഷ്യൽ നെറ്റ് വർക്കു് എന്നിവകളിൽ നിന്നു എഡിറ്റു ചെയ്ത ഫോട്ടോകൾ പതിച്ചാണ് മൊബൈൽ കടകളിൽ നിന്നു സിംകാർഡുകൾ തരപ്പെടുത്തുന്നത്. ഒരു സിംകാർഡിൽ ഒരു യുവതിയെ മാത്രമായിരിക്കും വിളിക്കുക. ഒരാഴ്ച കഴിഞ്ഞു സിംകാർഡ് പൊട്ടിച്ചു കളയുകയാണ് പതിവ്. സിംകാർഡ് നൽകിയ കടയുടമകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതിനു മുമ്പ് 20 തവണ ഇയാൾ പിടിയിലായിട്ടുണ്ടെങ്കിലും മാസങ്ങൾക്കുള്ളിൽ തന്നെ ജാമ്യത്തിലിറങ്ങുകയായിരുന്നു. ഇരകളെ ഭീഷണിപ്പെടുത്തി കേസ് പിൻവലിപ്പിക്കുകയാണ് ചെയ്യുന്നത്. കൂടൂതൽ ഇരകളും വിവാഹ മോചനം നേടിയവരും വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്നവരുമാണ്.


വ്യാജ സിംകാർഡുകൾ ഉപയോഗിച്ചാണ് പത്രങ്ങളിൽ നമ്പറുകൾ നൽകിയിരുന്നത്. പരസ്യം കണ്ടു വിളിക്കുന്ന യുവതികളുടെ മുഴുവൻ വിവരങ്ങളും ചോദിച്ചു മനസിലാക്കി അവരുടെ ആഭരണങ്ങളെ കുറിച്ചുള്ള വിവരങ്ങളും അറിഞ്ഞശേഷം ഭാര്യ മരണപ്പെട്ടുവെന്നും ഒരു കുട്ടിയുണ്ടെന്നും ഗൾഫിൽ വലിയ ബിസിനസാണെന്നും ധരിപ്പിച്ചാണ് മജീദ് തട്ടിപ്പിനു വഴിയൊരുക്കുന്നത്.

കഴിഞ്ഞ 23ന് ചുങ്കത്തറ സ്വദേശിനിയെ നിലമ്പൂർ ടൗണിലേക്ക് വിളിച്ചുവരുത്തി തട്ടിപ്പു നടത്തിയിരുന്നു. മൂന്നു പവന്‍റെ പാദസരം മോഷ്‌ടിച്ചതായി കാണിച്ച് യുവതി നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്. പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിൽ സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് പ്രതി വലയിലായത്. തിങ്കളാഴ്ച ഊട്ടിയിലേക്കുള്ള വിനോദയാത്രയ്ക്കിടെ രാത്രി കാറിൽ പോകുമ്പോൾ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.