ഓൺലൈൻ ജോലിയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: ദന്പതികൾ മുങ്ങി
Monday, March 20, 2017 1:39 PM IST
കോഴിക്കോട്: ഓൺലൈൻ ജോലിയെന്ന് അറിയപ്പെടുന്ന ഔട്ട് സോഴ്സ് വർക്കിന്‍റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. സംഭവം പുറത്തായതോടെ തട്ടിപ്പ് നടത്തിയവർ സ്ഥാപനം പൂട്ടി മുങ്ങി.

കോഴിക്കോട് വെസ്റ്റ്ഹില്ലിന് സമീപം എടക്കാട് റോഡിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന രാജേഷ്, പ്രമീള എന്നിവരാണു മുങ്ങിയത്. ഇവർ‌ ഭാര്യാ ഭർത്താക്കൻമാരാണെന്നു പറഞ്ഞാണ് ഇവിടെ താമസിച്ചിരുന്നത്. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിരവധി സന്ദർശകർ പതിവായി എത്തുന്നതിനാൽ പ്രദേശവാസികൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്നു കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് ഇവരെ ചോദ്യംചെയ്തിരുന്നു. ഔട്ട് സോഴ്സ് ജോലി നൽകുന്നതിനുള്ള രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും അത് ഇന്നലെ ഹാജരാക്കാമെന്നുമാണു പറഞ്ഞിരുന്നത്.

എന്നാൽ, ഇരുവരും ഇന്ന് ഒളിവിൽ പോവുകയായിരുന്നു. വെസ്റ്റ് ഹിൽ എൻജിനിയറിംഗ് കോളജിനു സമീപം ഇവർ ആരംഭിച്ച ഓഫീസും ഇന്ന് തുറന്നിരുന്നില്ല. ഔട്ട് സോഴ്സ് വർക്ക് ചെയ്യുന്നതിനായി നിരവധി ഉദ്യോഗാർഥികളിൽനിന്നായി 5000 രൂപ വച്ച് വാങ്ങിയാണു തട്ടിപ്പ് നടത്തിയത്. വിദേശ എഴുത്തുകാരുടെ പുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് ആളെ ആവശ്യമുണ്ടെന്ന പരസ്യംനൽകി ഉദ്യോഗാർഥികളെ വലയിലാക്കുകയായിരുന്നു . ജോലിയിൽ പ്രവേശിക്കുന്നതിന് ആദ്യം 5000 രൂപ കോഷൻ ഡെപ്പോസിറ്റ് ആയി നൽകണമെന്നും ഇവർ നിബന്ധന വച്ചു. ആദ്യ പുസ്തകം ഡിജിറ്റലൈസ് ചെയ്യുന്പോൾ കോഷൻ ഡെപ്പോസിറ്റായ 5000 രൂപയും അതിനു പുറമേ ശന്പളമായി 5000 വേറെയും ലഭിക്കുമെന്നാണ് ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ, ഇവരുടെ വാഗ്ദാനം കേട്ട് നിരവധി പേർ 20,000 മുതൽ 30,000 വരെ മുടക്കിയാണ് 10ഉം 15ഉം പുസ്തകം ഡിജിറ്റലൈസ് ചെയ്യുന്ന ജോലി ഏറ്റെടുത്തത്. പ്രഫഷണൽ പഠനം കഴിഞ്ഞു വീട്ടിലിരിക്കുന്നവരാണ് ഏറെയും ഇവരുടെ വലയിൽ കുടുങ്ങിയത്. പ്രതീക്ഷിച്ചതിലും കൂടുതൽ പേർ ജോലിക്കെത്തിയതോടെയാണു തട്ടിപ്പുകാർ വലഞ്ഞതെന്നു പോലീസ് പറയുന്നു. കൂടുതൽ പേർ ജോലിക്ക് എത്തിയതോടെ മണി ചെയിൻ മാതൃകയിൽ ജോലി നൽകേണ്ടതായി വന്നു.


ഇന്നലെ രാവിലെ വെസ്റ്റ്ഹില്ലിലെ ഓഫീസ് തുറക്കാതിരുന്നതിനെ തുടർന്നാണ് കബളിപ്പിക്കപ്പെട്ടവർ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. 215 പേർ ഇതിനോടകം നടക്കാവ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിട്ടുണ്ട്. പോലീസിന് ഇവർ നൽകിയ വിലാസമായ എറണാകുളം പറവൂർ വടക്കേക്കാട് മാലിയങ്കരയിൽ അന്വേഷണം നടത്തിയപ്പോൾ ഇതു വ്യാജമാണെന്നു തെളിഞ്ഞിട്ടുണ്ട്. നടക്കാവ് എസ്ഐ ഇ. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.