കുണ്ടറ പീഡനം: പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു
കുണ്ടറ പീഡനം: പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു
Monday, March 20, 2017 1:55 PM IST
കുണ്ടറ: പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊന്നുവെന്ന മൊഴിയെ തുടർന്ന് അറസ്റ്റിലായ മുത്തച്ഛൻ കുണ്ടറ വെള്ളിമണ്‍ നാന്തിരിക്കൽ ഷിബു നിവാസിൽ വിക്ടർ ഡാനിയേലി (66)നെ കോടതി യിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി ഇന്നലെ കുറ്റം സമ്മതിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മരിച്ച കുട്ടിയുടെ അമ്മ, അമ്മൂമ്മ, സഹോദരി എന്നിവരുടെ മൊഴിയാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്.മരിച്ച പെണ്‍കുട്ടിയേയും സഹോദരിയേയും 2016 ഏപ്രിൽ മുതൽ പീഡിപ്പിച്ചുവരികയായിരുന്നുവെന്നു പ്രതി സമ്മതിച്ചിട്ടുണ്ട്.

പെൺകുട്ടിയുടെ പിതാവിനെതിരേ ഭാര്യ കുണ്ടറ പോലീസ് സ്റ്റേഷനിൽ പീഡനക്കേസ് നൽകിയതിനുശേഷം അയാൾ വീട്ടിൽ വരാതായി. അമ്മയും രണ്ടു പെണ്‍കുട്ടികളും സ്വന്തം വീടിന്‍റെ താഴത്തെ നില വാടകയ്ക്ക് കൊടുത്തശേഷം വിക്ടറിന്‍റെ വീട്ടിൽ താമസമായതുമുതലാണ് ഇയാളുടെ പീഡനം വർധിച്ചത്. ഇതിനെ എതിർക്കാൻ അമ്മൂമ്മയ്ക്ക് മാത്രമല്ല സ്വന്തം അമ്മയ്ക്കുപോലും കഴിഞ്ഞില്ല. രണ്ടു പിഞ്ചുകുഞ്ഞുങ്ങൾക്കും നിരന്തരം പീഡനമേൽക്കേണ്ടി വന്നപ്പോൾ അമ്മ മക്കളേയും കൂട്ടി സ്വന്തം വീട്ടിലേക്കു താമസം മാറ്റി. എന്നാൽ അവിടെയുമെത്തി വിക്ടർ കുഞ്ഞുങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടി മരിക്കുന്ന ജനുവരി 15ന് ഇയാൾ കുട്ടിയെ ക്രൂരമായി മർദിച്ചു.


കേസിൽ വിക്ടർ മാത്രമാണ് ഇപ്പോൾ പ്രതിയായിട്ടുള്ളത്. പ്രതിപ്പട്ടികയിൽ ചിലർകൂടി ഉൾപ്പെടാനാണ് സാധ്യത. കേസിൽ പോക്സോ വകുപ്പ് ചേർത്തിട്ടുണ്ട്. മരിച്ച പെൺകുട്ടിയുടെ സഹോദരിയെയും പീഡിപ്പിച്ച കുറ്റത്തിനാണ് കേസ്. നേരത്തേ അസ്വാ ഭാവിക മരണത്തിനാണ് കുണ്ടറ പോലീസ് കേസെടുത്തിരുന്നത്. അത് റദ്ദാക്കി പുതിയ കേസായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിക്ടറിനെ മരിച്ച കുട്ടിയുടെ വീട്ടിലും സ്വന്തം വീട്ടിലും തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. ആളുകളുടെ പ്രതിഷേധം നിയന്ത്രിക്കാൻ പോലീസ് നന്നേ പാടുപെട്ടു. വിക്ടറിനെ 14 ദിവസത്തേക്കാണു റിമാൻഡ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.