റവ. ഡോ. തോമസ് തറയിലിന്‍റെ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി
റവ. ഡോ. തോമസ് തറയിലിന്‍റെ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി
Monday, March 20, 2017 2:10 PM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ റവ. ഡോ. തോമസ് തറയിലിന്‍റെ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഏപ്രിൽ 23-ന് ഉച്ചകഴിഞ്ഞു രണ്ടു മുതൽ സെന്‍റ്മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലാണ് മെത്രാഭിഷേക ശുശ്രൂഷ നടക്കുക. തുടർന്ന് മാർ തോമസ് തറയിലിന്‍റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന.

മെത്രാഭിഷേക ശുശ്രൂഷകൾക്ക് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വംവഹിക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരാകും.

ശുശ്രൂഷാ മധ്യേ കെസിബിസി ചെയർമാൻ ആർച്ച്ബിഷപ് ഡോ. സൂസപാക്യം വചനസന്ദേശം നൽകും. തിരുക്കർമങ്ങൾക്കുശേഷം സിബിസിഐ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ അനുഗ്രഹപ്രഭാഷണം നടത്തും. ക്നാനായ യാക്കോബായ സഭയുടെ അധ്യക്ഷൻ കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത അനുമോദന പ്രസംഗവും നടത്തും.

മെത്രാഭിഷേക ശുശ്രൂഷയുടെ നടത്തിപ്പിനായി ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിലും ചങ്ങനാശേരി മെത്രാപ്പോലീത്തൻ ഇടവകയിലും വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നു. ഏപ്രിൽ ഒന്നു മുതൽ അതിരൂപതയിലെ എല്ലാ ഇടവകകളിലും ഈ നിയോഗത്തിനായി പ്രത്യേക പ്രാർഥനകൾ നടക്കും. അതിരൂപതാ കേന്ദ്രത്തിൽ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. ആർഭാടരഹിതമായും ആത്മീയ ഒരുക്കങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ടുമുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്നു മാർ പെരുന്തോട്ടം ഓർമിപ്പിച്ചു.


പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി പ്രോട്ടോ സിഞ്ചല്ലൂസ് റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൺവീനറായും റവ. ഡോ. വർഗീസ് താനമാവുങ്കൽ ജോയിന്‍റ് കൺവീനറായും റവ. ഡോ. ജയിംസ് പാലയ്ക്കൽ, മല്പാൻ റവ. ഡോ. മാത്യു വെള്ളാനിക്കൽ, റവ. ഡോ. മാണി പുതിയിടം, റവ. ഡോ. ടോം പുത്തൻകളം, ഫാ. ഫിലിപ്പ് തയ്യിൽ, ഫാ. കുര്യൻ പുത്തൻപുരയ്ക്കൽ, റവ. ഡോ. ജോസ് കൊച്ചുപറന്പിൽ, റവ. ഡോ. തോമസ് പാടിയത്ത്, റവ. ഡോ.ജോബി മൂലയിൽ, ജോജി ചിറയിൽ, ഫാ. ബെന്നി കുഴിയടിയിൽ, ഫാ. തോമസ് തൈക്കാട്ടുശേരി, ഫാ. ജേക്കബ് ചെത്തിപ്പുഴ, ഫാ. ജോസഫ് പനക്കേഴം, ഫാ. ജേക്കബ് കുഴിപ്പള്ളി, ഫാ. ആന്‍റണി തലച്ചല്ലൂർ, പ്രഫ. സോണി കണ്ടങ്കരി തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.