നിയമ വിദ്യാർഥിയെ മർദിച്ച കേസ് : കൃഷ്ണദാസ് ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
നിയമ വിദ്യാർഥിയെ മർദിച്ച കേസ് : കൃഷ്ണദാസ് ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
Monday, March 20, 2017 2:21 PM IST
തൃശൂർ: നെഹ്റു ഗ്രൂപ്പിന്‍റെ ലോ കോളജ് വിദ്യാർഥി ഷഹീർ ഷൗക്കത്തിനെ മർദിച്ചെന്ന കേസിൽ നെഹ്റു കോളജ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ പി. കൃഷ്ണദാസ് അടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെക്കൂടി പിടികൂടാനുണ്ടെന്നു തൃശൂർ റൂറൽ എസ്പി എൻ. വിജയകുമാർ പറഞ്ഞു.

നെഹ്റു ഗ്രൂപ്പിനു കീഴിലുള്ള ലക്കിടിയിലെ ലോ കോളജ് നിയമോപദേശക സുചിത്ര, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് വത്സലകുമാരൻ, ലക്കിടി ജവഹർലാൽ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് മാനേജർ സുകുമാരൻ, ഫിസിക്കൽ ട്രെയിനർ ഗോവിന്ദൻകുട്ടി എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാവിലെ കൃഷ്ണദാസിനെ പട്ടാന്പിയിൽനിന്നും മറ്റുള്ളവരെ അതതു കോളജുകളിൽനിന്നുമാണു പോലീസ് കസ്റ്റഡിയിലെടുത്തത്. എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം ഇവരെ ചോദ്യംചെയ്തു. ഉച്ചയ്ക്ക്ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിലെ രണ്ടാം പ്രതിയും പാന്പാടി നെഹ്റു കോളജിലെ പിആർഒയുമായ സഞ്ജിത്ത് വിശ്വനാഥൻ, നാലാം പ്രതി ലക്കിടി കോളജിലെ അഡ്മിനിസ്ട്രേറ്റീവ് മാനേജർ ശ്രീനിവാസൻ എന്നിവർ ഒളിവിലാണ്.

ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, മർദനം എന്നിങ്ങനെ ആറു വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. നെഹ്റു അക്കാഡമിക് ഓഫ് ലോ കോളജിലെ രണ്ടാം വർഷ വിദ്യാർഥി ഷഹീർ ഷൗക്കത്തിനെ പാന്പാടിയിലെ എൻജിനിയറിംഗ് കോളജിലെ ഇടിമുറിയിൽവച്ച് കൃഷ്ണദാസ് എട്ടുമണിക്കൂറോളം മർദിച്ചെന്നാണു കേസ്.

ഷഹീർ ഷൗക്കത്ത് പരാതിയിൽ വിവരിക്കുന്നത് ഇങ്ങനെ: ജിഷ്ണു പ്രണോയ് മരിക്കുന്നതിനു രണ്ടുദിവസം മുന്പു ജനുവരി മൂന്നിനു ചൊവ്വാഴ്ചയായിരുന്നു സംഭവം. രേഖകളിൽ ഒപ്പിട്ടു നൽകിയില്ലെങ്കിൽ ജീവനോടെ പുറത്തുപോകില്ലെന്നു പറഞ്ഞായിരുന്നു മർദനം. പല തവണ ചെകിട്ടത്തടിച്ചു. മുട്ടുകാലു കൊണ്ടു വയറ്റത്ത് ഇടിച്ചു, നിലത്തുവീണപ്പോൾ തലയിൽ ഷൂസിട്ട കാലുകൊണ്ടു ചവിട്ടി. ജീവനോടെ പുറത്തുപോകാൻ കഴിയില്ലെന്നുറപ്പായതോടെ എല്ലാ പേപ്പറിലും ഒപ്പിട്ടുനൽകിയതായി ഷഹീർ നേരത്തേ മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു. നെഹ്റു കോളജിലെ പീഡനങ്ങൾക്കെതിരേ പരാതി നൽകിയതായിരുന്നു മർദനത്തിനു കാരണം.


കോളജിൽ ഫൈൻ ഈടാക്കലിനെതിരേ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ സുതാര്യ കേരളം ഉൾപ്പെടെ ആറു പരാതികൾ ഷഹീർ അയച്ചിരുന്നു. കേന്ദ്ര സർക്കാരിനും ആദായനികുതി വകുപ്പിനും പരാതി നൽകി.

ഡിസംബർ മാസത്തിൽ ക്രിസ്മസ് അവധിക്കാലത്ത് ഷഹീറിനെ കോളജിലേക്കു വിളിപ്പിച്ചിരുന്നു. അവധിയായതിനാൽ ഷഹീർ പോയില്ല. ജനുവരി മൂന്നിനു കോളജ് തുറന്നപ്പോൾ ലക്കിടി കോളജിൽനിന്നു ഷഹീറിനെ പാന്പാടി കോളജിലേക്കു പിടിച്ചുകൊണ്ടുപോയി. കോളജിൽ കൃഷ്ണദാസും പിആർഒയും മറ്റും കാത്തിരിക്കുകയായിരുന്നു.

ഒരു സ്ഥലത്തേക്കും പരാതി അയച്ചില്ലെന്നും തെറ്റിദ്ധരിക്കപ്പെട്ടാണു പരാതി അയച്ചതെന്നും എഴുതിയ പേപ്പറുകളിൽ ഷഹീർ ഒപ്പിട്ടു കൊടുത്തു. ടിസിയും മറ്റും വാങ്ങിപ്പോകുന്നതായി കാണിച്ചു മറ്റൊരു അപേക്ഷയും എഴുതി വാങ്ങി. റാഗിംഗ് നടത്തിയെന്ന ഒന്നാംവർഷ വിദ്യാർഥികളുടേതായ വ്യാജ പരാതിക്കടിയിൽ ഒപ്പിടാൻ നിർബന്ധിച്ചു. ഇതുകൂടി ഒപ്പിട്ടു കിട്ടിയില്ലെങ്കിൽ പുറംലോകം കാണില്ലെന്നു ഭീഷണിപ്പെടുത്തിയെന്നും ഷഹീറിന്‍റെ പരാതിയിൽ ആരോപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.