എസ്എസ്എൽസി പരീക്ഷാ ഉത്തരക്കടലാസ് കവർന്നു
എസ്എസ്എൽസി പരീക്ഷാ ഉത്തരക്കടലാസ് കവർന്നു
Monday, March 20, 2017 2:32 PM IST
പൂച്ചാക്കൽ( ആലപ്പുഴ): തൈക്കാട്ടുശേരി എസ്എംഎസ്ജെ സ്കൂളിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് ഉപയോഗിക്കേണ്ടിയിരുന്ന ഉത്തരക്കടലാസുകൾ മോഷണം പോയി. കഴിഞ്ഞ രാത്രിയാണു സംഭവം. ഇന്നലെ രാവിലെ സ്കൂൾ തുറക്കാനെത്തിയ ജീവനക്കാരാണ് വിവരം ആദ്യമറിയുന്നത്. ഓഫീസ് മുറിയുടെ വാതിലിന്‍റെ താഴു തകർത്താണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്.

എസ്എസ്എൽസി പരീക്ഷയുടെ ആവശ്യത്തിന് ഉപയോഗിക്കുന്ന അലമാരയുടെ താഴു തകർത്താണ് വിദ്യാർഥികൾ ഉത്തരമെഴുതേണ്ട കടലാസുകൾ (അഡീഷണൽ ഷീറ്റ്) മോഷ്ടിച്ചത്. അന്പതോളം കടലാസുള്ള ഒരു കെട്ടാണു നഷ്ടപ്പെട്ടിരിക്കുന്നത്. അതിൽ സ്കൂളിന്‍റെ മോണോഗ്രാമുണ്ടായിരുന്നു. എന്നാൽ, വിദ്യാർഥികൾ അവരുടെ രജിസ്റ്റർ നന്പർ, വിഷയം തുടങ്ങിയവ എഴുതുന്ന പ്രധാന കടലാസുകൾ നഷ്ടപ്പെട്ടില്ല. അലമാരയിൽ ചോദ്യക്കടലാസുകൾ ഇല്ലായിരുന്നു. എസ്എസ്എൽസി പരീക്ഷാ ആവശ്യത്തിന് ഉപയോഗിക്കുന്ന അലമാരയുടെ താഴും താക്കോലും വിദ്യാഭ്യാസ വകുപ്പിൽനിന്നാണ് നൽകുന്നത്.
ഇതിനു സമീപത്തെ അലമാരയുടെ താഴും പൊളിച്ചു സാധനങ്ങൾ വലിച്ചുവാരിയിടുകയും എല്ലാമുറികളുടെയും താക്കോലുകൾ അടങ്ങുന്ന താക്കോൽ കൂട്ടം മോഷ്ടിക്കുകയും ചെയ്തു. ഇതു പിന്നീടു സ്കൂളിനു മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രഥമാധ്യാപകന്‍റെ മേശവലിപ്പ് തകർത്ത് അതിലുണ്ടായിരുന്ന അഞ്ഞൂറു രൂപയോളം മോഷ്ടിച്ചു.


മോഷ്ടാക്കൾ ചോദ്യപേപ്പർ അന്വേഷിച്ചു വന്നതായിരിക്കാമെന്നാണു പോലീസ്-സ്കൂൾ അധികൃതരുടെ പ്രാഥമിക നിഗമനം. ഇന്നലെ കണക്കുപരീക്ഷയായിരുന്നു. പൂച്ചാക്കൽ പോലീസും ആലപ്പുഴയിൽനിന്നുള്ള വിരലടയാള വിദഗ്ധരുംപരിശോധന നടത്തി.
സ്കൂൾ ജീവനക്കാരുടേതല്ലാത്ത വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. പോലീസ് നായയെത്തി മോഷണം നടന്ന മുറിയിൽനിന്നു മണംപിടിച്ചു സ്കൂളിനു പടിഞ്ഞാറു മതിൽഭാഗത്തെത്തി നിന്നു. മോഷ്ടാക്കൾ മതിൽ ചാടിവന്നോ ആ ഭാഗത്തുകൂടെ രക്ഷപ്പെട്ടെന്നോ ആണു നിഗമനം. സ്കൂളിന്‍റെ പ്രധാന ഗേറ്റിനു തകരാറുകളില്ല. ശനിയാഴ്ച വൈകുന്നേരമാണു സ്കൂൾ അടച്ചത്. അന്നു രാത്രിയോ ഞായർ രാത്രിയോ സംഭവം നടന്നിരിക്കാമെന്നു പോലീസ് പറയുന്നു. ഉത്തരമെഴുതാനുള്ള കടലാസുകൾ നഷ്ടപ്പെട്ടതിനാൽ വിദ്യാർഥികളിൽനിന്നു ലഭിക്കുന്ന ഉത്തരക്കടലാസുകളിൽ സൂക്ഷ്മ പരിശോധന നടത്തണമെന്നു സ്കൂൾ അധികൃതരെപോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.