പി.കെ. കുഞ്ഞാലിക്കുട്ടി നാമനിർദേശ പത്രിക നൽകി
പി.കെ. കുഞ്ഞാലിക്കുട്ടി നാമനിർദേശ പത്രിക നൽകി
Monday, March 20, 2017 2:32 PM IST
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീർ എംപി, പി.വി. അബ്ദുൾ വഹാബ് എംപി, ഡിസിസി പ്രസിഡന്‍റ് വി.വി. പ്രകാശ് തുടങ്ങിയവർക്കൊപ്പമെത്തിയാണ് വരണാധികാരി യായ ജില്ലാ കളക്‌ടർ അമിത്‌ മീണയ്ക്ക് പത്രിക നല്കിയത്.

രാവിലെ കുഞ്ഞാലിക്കുട്ടി കാരത്തോട്ടെ വസതിയിൽനിന്നു സമീപസ്ഥലമായ പാണക്കാട്ടെത്തി ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു ചർച്ച നടത്തി. തുടർന്നു കെട്ടിവയ്ക്കാനുള്ള തുക ഹൈദരലി ശിഹാബ് തങ്ങളിൽ നിന്നുവാങ്ങി. പിന്നീട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കബറിടത്തിൽ പ്രാർഥനയും നടത്തിയാണ് കുഞ്ഞാലിക്കുട്ടിയും മുസ്‌ലിംലീഗ് നേതാക്കളും മലപ്പുറത്തേക്കു തിരിച്ചത്. തുടർന്നു ഡിസിസി ഓഫീസിലെത്തി ആര്യാടൻ മുഹമ്മദ്, ഡിസിസി പ്രസിഡന്‍റ് വി.വി. പ്രകാശ്, മുസ്‌ലിംലീഗ് നേതാക്കൾ എന്നിവരോടൊപ്പമാണ് അദ്ദേഹം കളക്‌ടറേറ്റിലെത്തിയത്.

മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നു കുഞ്ഞാലിക്കുട്ടി പത്രികാ സമർപ്പണത്തിനു ശേഷം മാധ്യമ പ്രവർത്തകരോടു പറഞ്ഞു. പ്രചാരണം ശക്തമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദേശ പത്രിക സമർപ്പിച്ചവരുടെ എണ്ണം രണ്ടായി.

ആസ്തി ഇങ്ങനെ

യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വിവിധ ബാങ്കുകളിലും ട്രഷറികളിലുമായുള്ളത് 70.69 ലക്ഷം രൂപയുടെ നിക്ഷേപം. ഭാര്യ കെ.എം. കുൽസുവിന്‍റെ പേരിൽ 2.42 കോടി രൂപയുടെ നിക്ഷേപമുണ്ട്. നാമനിർദേശ പത്രികയിൽ സമർപ്പിച്ച കണക്കാണിത്. കുഞ്ഞാലിക്കുട്ടിയുടെ വാർഷിക വരുമാനം 6.66 ലക്ഷം രൂപയും കുൽസുവിന്‍റേത് 10.16 ലക്ഷം രൂപയുമാണ്. ഭാര്യയുടെ കൈയിൽ 106 പവൻ സ്വർണമുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ പേരിൽ വിവിധയിടങ്ങളിലായി 1.71 കോടിയുടെ ഭൂമിയും കെട്ടിടങ്ങളുമുണ്ട്. ഇതിൽ 48.50 ലക്ഷത്തിന്‍റെ ഭൂസ്വത്ത് പാരന്പര്യമായി ലഭിച്ചതാണ്. ഭാര്യയുടെ പേരിൽ 50 ലക്ഷത്തിന്‍റെ ഭൂമിയും കെട്ടിടങ്ങളുമാണുള്ളത്. കുൽസുവിന് 16.81 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടച്ചുതീർക്കാനുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.