‌കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിക്കും
‌കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിക്കും
Tuesday, March 21, 2017 2:19 PM IST
കൊച്ചി: നെഹ്റു കോളജ് ഓഫ് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ചെയർമാൻ ഡോ. പി. കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷ ഇന്നത്തേക്കു പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. ഇന്നലെ രാവിലെ ജാമ്യഹർജി പരിഗണിക്കവേ, കൃഷ്ണദാസിനു ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ അടങ്ങിയ പരാതി പരിഗണിച്ച പോലീസ് എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്തെന്നു വ്യക്തമാക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോടു നിർദേശിച്ചു.

ഹർജിക്കാരനു നൽകിയ കുറ്റാരോപണ നോട്ടീസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഒപ്പിട്ടിട്ടുണ്ടെന്നും ഇത്തരം സാഹചര്യത്തിൽ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതെന്തെന്നും വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സർക്കാരിന്‍റെ വിശദീകരണത്തിനായി ഉച്ചകഴിഞ്ഞു ഹർജി പരിഗണിക്കവേ കൃഷ്ണദാസിന്‍റെ ഹർജി കീഴ്ക്കോടതി ഇപ്പോൾ പരിഗണിക്കുകയാണെന്നും ഇതിന്‍റെ വിധി വന്നതിനുശേഷം ഹൈക്കോടതിയിലെ ഹർജി പരിഗണിക്കാമെന്നും ഹർജിക്കാരന്‍റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.


സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണിയും ഇതിനെ അനുകൂലിച്ചതോടെ ജാമ്യഹർജി ഇന്നു പരിഗണിക്കാമെന്നു കോടതി നിർദേശിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ടു സർക്കാർ വിശദീകരണം നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.