മദ്രസ അധ്യാപകനെ കഴുത്തറത്ത് കൊലപ്പെടുത്തി
മദ്രസ അധ്യാപകനെ കഴുത്തറത്ത് കൊലപ്പെടുത്തി
Tuesday, March 21, 2017 2:34 PM IST
കാസർഗോഡ്: മദ്രസ അധ്യാപകനെ താമസസ്ഥലത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ചൂരി മുഹ‌്‌യുദ്ദീൻ ജുമാ മസ്ജിദിനോടു ചേർന്നുള്ള മുറിയിൽ താമസിക്കുന്ന ചൂരി ഇസ്സത്തുൽ ഇസ‌്‌ലാം മദ്രസ അധ്യാപകൻ കർണാടക കുടക് എരുമാട് ഉദ്ദാവാഡിലെ റിയാസ് മൗലവി(33) യാണു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച അർധരാത്രി 12.15 ഓടെയാണ് സംഭവം.

മസ്ജിദിന്‍റെ ഹാളിനോടു ചേർന്ന് രണ്ടു മുറികളുണ്ട്. ഇതിലൊന്നിൽ റിയാസും രണ്ടാമത്തെ മുറിയിൽ ഖത്തീബ് അബ്ദുൾ അസീസ് മുസ‌്‌ല‌്യാരുമാണ് കിടക്കാറുള്ളത്. റിയാസിന്‍റെ നിലവിളി കേട്ട് ഉണർന്ന അസീസ് വാതിൽ തുറന്നപ്പോൾ രൂക്ഷമായ കല്ലേറുണ്ടായി. ഉടൻ വാതിലടച്ച് കൊളുത്തിട്ടു. അതേ മുറിയിൽനിന്നു പള്ളിയിലേക്കു മറ്റൊരു വാതിൽകൂടിയുണ്ട്. അതു തുറന്നു പള്ളിക്കകത്തു കയറി മൈക്കിലൂടെ സമീപവാസികളെ വിളിച്ചുകൂട്ടുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയപ്പോൾ കിടപ്പുമുറിയിൽ റിയാസ് മരിച്ചുകിടക്കുന്നതാണു കണ്ടത്.


എഡിജിപി രാജേഷ് ദിവാൻ, ഐജി മഹിപാൽ യാദവ്, ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, കാസർഗോഡ് സിഐ അബ്ദുൾ റഹീം തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം ചൂരിയിലെത്തി. ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പുലർച്ചെ രണ്ടോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയ്ക്ക് 12.30ഓടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. എട്ടു വർഷമായി റിയാസ് ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗിന്‍റെ ആഹ്വാനപ്രകാരം കാസർഗോഡ് നിയോജകമണ്ഡലത്തിൽ ഇന്നലെ ഹർത്താൽ ആചരിച്ചു. സുലൈമാന്‍റെയും പരേതയായ ഹലീമയുടെയും മകനാണ് റിയാസ്. ഭാര്യ: സയിദ. മകൾ: ഷബീബ. സഹോദരങ്ങൾ: ഇസ്മായിൽ, അബ്ദുൾ റഹ്‌മാൻ, ഹമീദ്, സമീറ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.