പാറന്പുഴ കൂട്ടക്കൊല : പ്രതിക്കു വധശിക്ഷ
പാറന്പുഴ കൂട്ടക്കൊല : പ്രതിക്കു വധശിക്ഷ
Tuesday, March 21, 2017 2:34 PM IST
കോട്ടയം: പാറന്പുഴ കൂട്ടക്കൊലക്കേസിൽ പ്രതി ഇതര സംസ്ഥാന തൊഴിലാളിയായ നരേന്ദർ കുമാറിനു (30) വധശിക്ഷ. പുറമേ നാലു വകുപ്പുകളിലായി രണ്ടു ജീവപര്യന്തം തടവും ഒന്പതു വർഷം തടവും 75,000 രൂപ പിഴയും കൂടി ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷയെല്ലാം ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയാകും. പാറന്പുഴ മൂലേപ്പറന്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (62), മകൻ പ്രവീണ്‍ ലാൽ (28) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഉത്തർപ്രദേശിലെ ഫിറോസാബാദ് സ്വദേശിയായ നരേന്ദർ കുമാറിനു കോട്ടയം ജില്ലാ കോടതി പ്രിൻസിപ്പൽ ജഡ്ജി എസ്. ശാന്തകുമാരി ഇന്നലെ ശിക്ഷ പ്രഖ്യാപിച്ചത്.

ഐപിസി 302 (കൊലപാതകം) വകുപ്പനുസരിച്ചാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. 397 (മോഷണത്തിനായി ഗുരുതരമായി പരിക്കേൽപ്പിക്കൽ), 457 (കുറ്റം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കടക്കൽ) എന്നിവയ്ക്കു വെവ്വേറെ ജീവപര്യന്തവും ഐപിസി 380 (മോഷണം) പ്രകാരം ഏഴു വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയൊടുക്കിയില്ലെങ്കിൽ രണ്ടു വർഷംകൂടി തടവ് അനുഭവിക്കണം. ഐപിസി 461 (വീടിനുള്ളിൽ അതിക്രമിച്ചു കയറി കരുതൽ സ്വത്ത് മോഷണം) വകുപ്പിനു രണ്ടു വർഷം തടവും 25,000 രൂപയുമാണു പിഴ.

പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ് അനുഭവിക്കണം. അതിദാരുണമായ കൊലപാതകം നടന്ന വീട്ടിൽ ഇനിയുള്ള ഏക അംഗമായ ബിബിനു നഷ്ടപരിഹാരമായി മൂന്നു ലക്ഷം രൂപ നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു.


അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കേരളത്തിലെത്തി കുറ്റകൃത്യങ്ങൾ നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ശിക്ഷ ഒരു സന്ദേശമാണെന്നും കോടതി പറഞ്ഞു. പ്രതിയെ ഇന്നു രാവിലെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു കൊണ്ടുപോകും.

കൊല്ലപ്പെട്ട പ്രവീണ്‍ നടത്തിയിരുന്ന അലക്കുകന്പനിയിലെ തേപ്പുജോലിക്കാരനായിരുന്നു നരേന്ദർ . 2015 മേയ് 16നു രാത്രി മണിക്കൂറുകൾ നീണ്ട കൃത്യങ്ങളിലൂടെയാണു മൂവരെയും വെട്ടിക്കൊലപ്പെടുത്തി കഴുത്തു മുറിച്ചശേഷം കവർച്ച നടത്തിയത്. പ്രസന്നകുമാരിയുടെ കമ്മൽ കാത് ഉൾപ്പെടെ മുറിച്ചെടുത്തു.

കൊല നടത്തിയശേഷം ആഭരണങ്ങളും പണവുമായി പ്രതി സ്ഥലം വിടുകയായിരുന്നു. ട്രെയിനിൽ ഫിറോസാബാദിലെ വീട്ടിലെത്തിയ പ്രതിയെ ഉത്തർപ്രദേശ് പോലീസിന്‍റെ സഹായത്തോടെ പാന്പാടി സിഐ സാജു വർഗീസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു നാട്ടിലെത്തിച്ചു. ഒരു മാല, രണ്ടു വള, രണ്ടു മോതിരം, രണ്ടു കമ്മൽ എന്നിവയുൾപ്പെടെ എട്ടു പവന്‍റെ സ്വർണാഭരണങ്ങൾ, രണ്ടു ടോർച്ച്, 3000 രൂപ, മൂന്ന് വാച്ച്, ഒരു ട്രോളി ബാഗ് എന്നിവ മോഷ്ടിച്ചാണു നരേന്ദർ കുമാർ നാടുവിട്ടത്. ഇവയെല്ലാം ഫിറോസാബാദിലെ വീട്ടിൽനിന്നു കണ്ടെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.