മദ്രസ അധ്യാപകന്‍റെ കൊലപാതകം: പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു
മദ്രസ അധ്യാപകന്‍റെ കൊലപാതകം: പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു
Wednesday, March 22, 2017 1:38 PM IST
കാസർഗോഡ്: ചൂരി ഇസത്തുൽ ഇസ്‌ലാം മദ്രസ അധ്യാപകൻ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ മേഖല ഐജി മഹിപാൽ യാദവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഇന്നലെ കാസർഗോട്ടെത്തിയ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ഡോ.എ. ശ്രീനിവാസ്, മാനന്തവാടി ജോയിന്‍റ് എസ്പി ജി.ജയദേവ്, തളിപ്പറമ്പ് സിഐ പി.കെ.സുധാകരൻ എന്നിവർ കൊലപാതകം നടന്ന ചൂരി മുഹ‌്‌യുദ്ദീൻ ജുമാമസ്ജിദിൽ എത്തി. റിയാസ് മൗലവി കൊല്ലപ്പെട്ടു കിടന്ന മുറി പരിശോധിച്ചു.


ആദ്യം പോലീസിൽ വിവരമറിയിച്ച മസ്ജിദ് പരിസരത്തെ ഹസൈനാർ, മസ്ജിദിലെ ഖത്തീബ് അബ്ദുൽ അസീസ് വഹാബി എന്നിവരിൽനിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് പോലീസ് നായ മണംപിടിച്ചോടിയ പരിസരങ്ങളും പരിശോധിച്ചു. മസ്ജിദിനു സമീപപ്രദേശത്ത് രണ്ടു സ്വകാര്യ വ്യക്തികൾ സ്ഥാപിച്ച സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. പിന്നീട് ജില്ലാ പോലീസ് കാര്യാലയത്തിൽ യോഗം ചേർന്ന് അന്വേഷണപുരോഗതി വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.