ഫൈനൽ മോഡൽ റെഡി; മൂർച്ച കൂട്ടാൻ പണമില്ലെന്നു റബർ ബോർഡ്
Wednesday, March 22, 2017 1:49 PM IST
കോട്ടയം: ടാപ്പിംഗ് തൊഴിലാളി ക്ഷാമത്തിനു പരിഹാരമായി യന്ത്രക്കത്തി വികസിപ്പിക്കാൻ റബർ ബോർഡ് 2013ൽ തുടക്കമിട്ട പദ്ധതി സാന്പത്തിക പ്രതിസന്ധിയെത്തുടർന്നു മുടങ്ങി. ടാപ്പിംഗ് എളുപ്പത്തിലാക്കുന്ന കത്തി വികസിപ്പിക്കുന്നവർക്ക് അഞ്ചു ലക്ഷം രൂപ റബർ ബോർഡ് പുരസ്കാരവും പ്രഖ്യാപിച്ചിരുന്നു.

കേരളത്തിലും പുറത്തും നിന്നായി യന്ത്രങ്ങളും ആശയങ്ങളുമായി 80 പേർ മുന്നോട്ടുവന്നു. 60 പേർ ഇവരുടെ കണ്ടെത്തലുകൾ വിദഗ്ധസമിതിക്കു മുന്നിൽ അവതരിപ്പിച്ചു. ഇവരിൽ പ്രാഥമികഘട്ടത്തിൽ എട്ടുപേരെയും ഫൈനൽ റൗണ്ടിൽ നാലു പേരെയും തെരഞ്ഞെടുത്തു.

കഴിഞ്ഞ സെപ്റ്റംബറിൽ വിദഗ്ധസമിതി വീണ്ടും വിലയിരുത്തി രണ്ടു പേരെ നിശ്ചയിച്ചു. ഇതിൽ ഒരാൾ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കത്തിയും മറ്റൊരാൾ കൈകൾകൊണ്ട് ടാപ്പ് ചെയ്യാവുന്ന കത്തിയുമാണു വികസിപ്പിച്ചത്. ഈ രണ്ടു പേരുടെയും കത്തിയുടെ വിവിധ മോഡലുകൾ തയാറാക്കാൻ അഞ്ചു ലക്ഷം രൂപ വേണ്ടിവരും.


വ്യക്തികൾ വികസിപ്പിച്ച മോഡലുകൾ അന്തിമ രൂപത്തിലാക്കാനുള്ള എല്ലാ ചെലവുകളും റബർ ബോർഡ് വഹിക്കുമെന്ന് മുന്പു പ്രഖ്യാപിച്ചിരുന്നു. ഇതിനായി വേണ്ടിവരുന്ന അഞ്ചു ലക്ഷം രൂപ റബർ ബോർഡിനു മുടക്കാൻ വകയില്ലാത്തതിനാൽ പദ്ധതി ഏറെക്കുറെ ഉപേക്ഷിച്ചിരിക്കുകയാണ്.

തൊഴിലാളികളില്ലാത്തതിനാൽ സംസ്ഥാനത്ത് 30 ശതമാനം തോട്ടങ്ങൾ വെറുതെ കിടക്കുകയും ഇത് ഉത്പാദനക്കുറവിനു കാരണമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യന്ത്രക്കത്തി വികസിപ്പിച്ച് ആയാസമില്ലാതെ ടാപ്പു ചെയ്യാനുള്ള യന്ത്രം വികസിപ്പിക്കാൻ റബർ ബോർഡ് ഇത്തരമൊരു മത്സരത്തിന് ആഹ്വാനം നൽകിയത്.

ഇപ്പോഴത്തെ നിലയിൽ പഴയ കത്തി മൂർച്ച കൂട്ടി അടുത്ത സീസണിലും തോട്ടത്തിലിറങ്ങികയേ തൊഴിലാളിക്കും തോട്ടം ഉടമയ്ക്കും ഗതിയുള്ളു. വേണ്ടിടത്തോളം ഫണ്ടുള്ള കാലത്ത് തുടങ്ങിയ കത്തി ഗവേഷണം ഇപ്പോൾ ഫണ്ടില്ലെന്ന പേരിൽ ഫയലിൽ മടങ്ങുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.