പ്രോവിഡന്‍റ് ഫണ്ട് പെൻഷൻ : കേന്ദ്ര സർക്കാർ ഉത്തരവ് കോടതിയുടെ കണ്ണുകെട്ടാൻ
പ്രോവിഡന്‍റ് ഫണ്ട് പെൻഷൻ : കേന്ദ്ര സർക്കാർ ഉത്തരവ്  കോടതിയുടെ കണ്ണുകെട്ടാൻ
Wednesday, March 22, 2017 1:49 PM IST
തൃശൂർ: എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് വരിക്കാർക്കെല്ലാം സുപ്രീംകോടതി വിധിയനുസരിച്ച് ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നല്കുമെന്നു കേന്ദ്ര തൊഴിൽ മന്ത്രാലയം ഉത്തരവ് ഇറക്കിയെങ്കിലും പിഎഫ് കമ്മീഷണറുടെ ഉപാധികൾ പെൻഷൻകാർക്കു കോടാലിയാകും. കേന്ദ്രസർക്കാരിന്‍റെ ഉത്തരവ് സുപ്രീംകോടതിയുടെ നടപടികളിൽനിന്നു രക്ഷപ്പെടാനുള്ള കുറുക്കുവഴി മാത്രം.

ഇപ്പോൾ ആയിരം രൂപയോളം മാത്രമുള്ള പെൻഷനിൽ അല്പമെങ്കിലും വർധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണു പെൻഷൻകാർ. അമ്പതിനായിരം രൂപ ശമ്പളമുള്ളയാൾ വിരമിച്ചാൽ പിഎഫ് കമ്മീഷണർ ഏർപ്പെടുത്തിയ വ്യവസ്ഥകളനുസരിച്ച് അയ്യായിരം രൂപയോളമേ പെൻഷൻ ലഭിക്കൂ.

ശമ്പളത്തിന് ആനുപാതികമായി പ്രോവിഡന്‍റ് ഫണ്ടിലേക്കു മാസവരി അടച്ചവർക്കു ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നല്കണമെന്നു 2014 ലാണു സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ, പിഎഫ് കമ്മീഷണർ അതു നടപ്പാക്കിയില്ല. കോടതിയെ സമീപിച്ച് വിധിയുമായി എത്തിയവർക്കു മാത്രമാണ് ശമ്പളത്തിന് ആനുപാതികമായി പെൻഷൻ അനുവദിച്ചത്.

ഇതോടെ കൂടുതൽ പേർ കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതിയിൽതന്നെ 2036 ഹർജികളുണ്ട്. അറുന്നൂറിലേറെ ഹർജികൾ ഒന്നിച്ചു പരിഗണിച്ച ഹൈക്കോടതി വൈകാതെതന്നെ വിധി പ്രസ്താവിക്കും. ശേഷിച്ച കേസുകൾ ഒന്നിച്ചു പരിഗണിക്കാൻ മാറ്റിവച്ചിരിക്കുകയാണ്. കേരള ഹൈക്കോടതി അടക്കമുള്ള ഹൈക്കോടതികളിലെല്ലാം ഹർജിക്കാർക്ക് അനുകൂലമായ വിധിയാണുണ്ടായത്. ഇതിനെതിരേ പിഎഫ് കമ്മീഷണർ നല്കിയ അപ്പീലുകൾ സുപ്രീം കോടതി തള്ളിയിരുന്നു.

ഈ സാഹചര്യത്തിലാണ് എല്ലാ പെൻഷൻകാർക്കും ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നല്കാമെന്ന പിഎഫ് കമ്മീഷണറുടെ ശിപാർശയനുസരിച്ച് തൊഴിൽ മന്ത്രാലയം ഉത്തരവിറക്കിയത്.

പെൻഷൻ കണക്കാക്കുന്നതിനു വ്യവസ്ഥകൾ നിശ്ചയിക്കാൻ പിഎഫ് കമ്മീഷണർക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി അനേകം ഹർജികൾ കോടതികളിലുണ്ട്. 6,500 രൂപ ശമ്പള പരിധി നിശ്ചയിച്ചിരുന്ന പിഎഫ് കമ്മീഷണറുടെ നടപടി സുപ്രീംകോടതി രണ്ടുവർഷം മുമ്പു റദ്ദാക്കിയിരുന്നു. എന്നാൽ അതിനുപിറകേ, ശമ്പള പരിധി 15,000 രൂപയാക്കി പിഎഫ് കമ്മീഷണർ ഉത്തരവിറക്കുകയായിരുന്നു. അഞ്ചു വർഷത്തെ ശമ്പള ശരാശരിയെ ആധാരമാക്കി പെൻഷൻ കണക്കാക്കണമെന്ന പിഎഫ് കമ്മീഷണറുടെ ഉത്തരവും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ക്ഷാമബത്തയിലെ വർധനയ്ക്കനുസരിച്ച് പിഎഫ് പെൻഷൻകാരുടെ പെൻഷൻ ക്ഷാമബത്തയും വർധിപ്പിക്കണമെന്നും ഹർജികളിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതികളിൽ നിലവിലുള്ള നൂറുകണക്കിനു കേസുകളിൽ പ്രതികൂല വിധി മറികടക്കാനുള്ള സൂത്രപ്പണിയാണു കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്‍റെ ഉത്തരവെന്നു പിഎഫ് പെൻഷൻകാരുടെ ഏക സംഘടനയായ പിഎഫ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ടി.പി. ഉണ്ണിക്കുട്ടിയും തൃശൂർ ജില്ലാ പ്രസിഡന്‍റ് പി.എൻ. ഗോപാലനും പറഞ്ഞു.

പെൻഷൻ ഫോർമുല

ശമ്പളത്തെ സർവീസ് വർഷങ്ങളുടെ എണ്ണംകൊണ്ടു ഗുണിച്ച് 70 കൊണ്ടു ഹരിച്ചാൽ ലഭിക്കുന്ന തുകയാണു പ്രോവിഡന്‍റ് ഫണ്ട് പെൻഷൻ.
അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടങ്ങുന്നതാണു ശമ്പളം. പ്രോവിഡന്‍റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ വരിസംഖ്യ അടച്ച വർഷമാണു സർവീസ് വർഷമായി പരിഗണിക്കുക.
പെൻഷൻകാർക്കു ദോഷകരമായ ഈ ഫോർമുല തിരുത്തേണ്ടതാണെന്നാണ് പെൻഷൻകാരുടെ സംഘടനാ നേതാക്കൾ ആവശ്യപ്പെടുന്നത്.

വെട്ടിലാക്കുന്നവ്യവസ്ഥകൾ

1. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടക്കം 15,000 രൂപ ശമ്പള പരിധി. (2014 വരെ ഇത് 6,500 രൂപയായിരുന്നു.) ശമ്പളം എത്രയായാലും അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർത്താൽ 15,000 രൂപയിൽ കവിയാത്തവരെയാണു പിഎഫ് അംഗങ്ങളാക്കുക. കൂടുതൽ തുകയുള്ളവരേയും അംഗങ്ങളാക്കുമെങ്കിലും ഈ തുകയ്ക്ക് ആനുപാതികമായ വരിസംഖ്യ മാത്രമേ ഈടാക്കൂ.
വിരമിക്കുന്പോൾ ശമ്പളം എത്രയായാലും 15,000 രൂപയാണു ശമ്പളമെന്ന നിലയിലാണു പെൻഷൻ കണക്കാക്കുക.

2. വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള 60 മാസത്തെ (അഞ്ചു വർഷം) ശമ്പളത്തിന്‍റെ (അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും മാത്രം) ശരാശരിയാണ് യഥാർഥ ശമ്പളമായി കണക്കാക്കുക. 2014 വരെ വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള 12 മാസത്തെ ശരാശരിയാണു കണക്കാക്കിയിരുന്നത്.
2014 ൽ സുപ്രീംകോടതി വിധി വന്നതിനുശേഷമാണ് പിഎഫ് കമ്മീഷണർ ഈ രണ്ടു വ്യവസ്ഥകളും ഭേദഗതി ചെയ്തത്. 36 മാസത്തെ ശമ്പള ശരാശരി പരിഗണിക്കണമെന്നായിരുന്നു ഇതു സംബന്ധിച്ചു പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി നല്കിയ റിപ്പോർട്ട്. എന്നാൽ നടപ്പാക്കിയപ്പോൾ അഞ്ചു വർഷത്തെ ശമ്പളം എന്നാക്കി മാറ്റി. പിഎഫ് കമ്മീഷണർ നിശ്ചയിച്ച പരിധിയായ 15,000 രൂപ ശമ്പള (അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും മാത്രം) മുള്ളയാൾക്ക് അഞ്ചു വർഷം മുമ്പുള്ള ശമ്പളം 10,000 രൂപയിൽ കവിയില്ല. ശരാശരിയെടുക്കുമ്പോൾ 13,000 രൂപയായി കുറയും. അഞ്ചു വർഷവും തുടർച്ചയായി 15,000 രൂപ നേടുന്നയാൾ 25 വർഷത്തെ സേവനത്തിനുശേഷം വിരമിച്ചാൽ ലഭിക്കുന്ന പെൻഷൻ 5,357 രൂപ മാത്രമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.