മലപ്പുറത്ത് എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടാൽ പിണറായി രാജിവയ്ക്കുമോ‍?: ചെന്നിത്തല
മലപ്പുറത്ത് എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടാൽ പിണറായി രാജിവയ്ക്കുമോ‍?: ചെന്നിത്തല
Wednesday, March 22, 2017 1:53 PM IST
തിരുവനന്തപുരം: മലപ്പുറത്ത് എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുമോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറം ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണ വിലയിരുത്തലാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തു ബിജെപിയെ നേരിടാൻ എൽഡിഎഫിനെ സഹായിക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണൻ ആഹ്വാനം ചെയ്യുന്നത്. എൽഡിഎഫ് ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടിയല്ല. അതേ സമയം ബിജെപിക്കെതിരായി ദേശീയതലത്തിൽ മതേതര കൂട്ടായ്മ നയിക്കേണ്ടയാളാണ് പി.കെ. കുഞ്ഞാലിക്കുട്ടി. അതിനാൽ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഉയർത്തണം.

ബിജെപിയും സിപിഎമ്മും തമ്മിൽ ഒത്തുകളിച്ച് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനാണ് ശ്രമം നടത്തുന്നത്. യുഡിഎഫിനെ ദുർബലപ്പെടുത്താനായി സിപിഎമ്മും ബിജെപിയും തമ്മിൽ അലിഖിത കൂട്ടുകെട്ട് രൂപപ്പെട്ടുവരികയാണ്. സിപിഎമ്മിനും ബിജെപിക്കും തമ്മിൽ തൊട്ടുകൂടായ്മയില്ല. ബിജെപിയുടെ ആദ്യരൂപമായ ജനസംഘവുമായി കൈകോർത്തപാർട്ടിയാണ് സിപിഎം.


സിപിഎമ്മുമായി സഖ്യത്തിലായിരുന്നപ്പോൾ പിണറായി വിജയനുവേണ്ടി ജനസംഘവും ഒ. രാജഗോപാലിനുവേണ്ടി സിപിഎമ്മും വോട്ടുപിടിച്ചു. ഇപ്പോൾ ബിജെപിയുടേയും സിപിഎമ്മിന്‍റേയും അജൻഡ ഒന്നായിമാറുകയാണ്. അഞ്ചു സംസ്ഥാന തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ കോണ്‍ഗ്രസ് ദുർബലമായെന്നവാദം ശരിയല്ല. മണിപ്പൂരിൽ 15 വർഷമായിട്ടും ഭരണവിരുദ്ധ വികാരമുണ്ടായില്ല. ഗോവയിൽ ആറിൽ നിന്ന് 17 ആയി നിയമസഭാംഗങ്ങളുടെ എണ്ണം ഉയർന്നു.

യുപിയിൽ 39.9 ശതമാനം വോട്ട് മാത്രമാണ് ബിജെപിക്കു കിട്ടിയത്. എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് പാർട്ടികൾക്കായി 50.2 ശതമാനം വോട്ടുകിട്ടി. മതേതര കൂട്ടായ്മയുണ്ടായിരുന്നെങ്കിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമായിരുന്നു.

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമാണ്. ഒരു കാര്യത്തിലും നടപടിയെടുക്കുന്നില്ല. പോലീസിന്‍റെ നിയന്ത്രണം മുഖ്യമന്ത്രിക്കു നഷ്ടപ്പെട്ടു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ ഏകോപനമില്ല. പോലീസ് നിഷ്ക്രിയമാണ്. അല്ലെങ്കിൽ കുറ്റക്കാരെ സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.