കരുണ, കണ്ണൂർ മെഡിക്കൽ കോളജുകൾക്കെതിരായ വിധി സർക്കാർ നടപടികൾക്കു കരുത്താകും
കരുണ, കണ്ണൂർ മെഡിക്കൽ കോളജുകൾക്കെതിരായ വിധി സർക്കാർ നടപടികൾക്കു കരുത്താകും
Thursday, March 23, 2017 12:27 PM IST
പത്തനംതിട്ട: സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തു വിദ്യാർഥി പ്രവേശനം പൂർണമായി ഏറ്റെടുക്കാനൊരുങ്ങുന്ന സംസ്ഥാന സർക്കാരിനു കരുണ, കണ്ണൂർ മെഡിക്കൽ കോളജുകൾക്കെതിരായ സുപ്രീംകോടതി വിധി കരുത്തുപകരും.

എൻട്രൻസ് കമ്മീഷണറെയും ജയിംസ് കമ്മിറ്റിയെയും വെല്ലുവിളിച്ച് പ്രവേശനം നടത്തിയ മെഡിക്കൽ കോളജുകൾക്കാണ് സുപ്രീംകോടതിയിൽ നിന്നു തിരിച്ചടിയുണ്ടായത്. സംസ്ഥാന സർക്കാരുമായി ധാരണ ഒപ്പുവയ്ക്കാതെ സ്വന്തം നിലയിൽ വിദ്യാർഥി പ്രവേശനം നടത്തുകയായിരുന്നു ഇരു കോളജുകളും. സ്വാശ്രയ കോളജുകളിലെ പ്രവേശനം നിരീക്ഷിച്ചുവന്നിരുന്ന ജസ്റ്റീസ് ജെ.എം. ജയിംസ് കമ്മിറ്റി പലതവണ ഇരുകോളജുകൾക്കും മുന്നറിയിപ്പ് നൽകുകയുമുണ്ടായി. പ്രവേശന കമ്മീഷണറും ജയിംസ് കമ്മിറ്റിയും അംഗീകരിച്ചിട്ടുള്ള വെബ്സൈറ്റിലൂടെ സുതാര്യമായി പ്രവേശനം നടത്തണമെന്ന നിർദേശമാണ് പ്രാഥമികമായി ലംഘിക്കപ്പെട്ടത്.

മറ്റൊരു വെബ്സൈറ്റ് തയാറാക്കി അതിലൂടെയാണ് കണ്ണൂർ മെഡിക്കൽ കോളജ് പ്രവേശനം നടത്തിയത്. കരുണയിലേക്കുള്ള പ്രവേശനവും ജയിംസ് കമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നില്ല. പല തവണ നോട്ടീസ് നൽകിയെങ്കിലും ഇവയൊന്നും മുഖവിലയ്ക്കെടുക്കാതെ പ്രവേശനം നടത്തുകയായിരുന്നു. സർക്കാർ അംഗീകരിച്ചു നൽകിയ ഫീസ് ഘടനയായിരുന്നില്ല രണ്ടിടത്തും. കരുണയിൽ എംബിബിഎസ് പ്രവേശനത്തിന് 7.5 ലക്ഷവും കണ്ണൂർ മെഡിക്കൽ കോളജിൽ 10 ലക്ഷവുമാണ് പറഞ്ഞിരുന്നത്. ഇതംഗീകരിക്കാനാകില്ലെന്നും സർക്കാരുമായി ധാരണയില്ലാത്ത സ്ഥിതിക്ക് എല്ലാ സീറ്റുകളിലും പ്രവേശനം നൽകുന്നുവെങ്കിൽ ക്രിസ്ത്യൻ മാനേജ്മെന്‍റ് കോളജുകൾ വാങ്ങുന്ന 4.40 ലക്ഷം രൂപ ഏകീകൃത ഫീസാക്കണമെന്നും ജയിംസ് കമ്മിറ്റി നിർദേശിച്ചിരുന്നു.

ഏറ്റവുമൊടുവിൽ പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തിയ സ്പോട്ട് അഡ്മിഷൻ നടപടികളുമായി വിയോജിക്കുകയും ഹാജരാകാതിരുന്നതുമാണ് ഇരു കോളജുകൾക്കുമെതിരെ ശക്തമായ നിലപാടുമായി ജയിംസ് കമ്മിറ്റി രംഗത്തുവന്നത്. ഇതിനോടകം ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമുണ്ടായിരുന്ന കേസുകളിലേക്ക് ജയിംസ് കമ്മിറ്റി വിശദമായ റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചു. ഇരുകോളജുകളുടെയും നിലപാടുകളെ നിശിതമായി വിമർശിച്ചും പ്രവേശന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടില്ലെന്നും അർഹരായ വിദ്യാർഥികളെ പ്രവേശിപ്പിച്ചില്ലെന്നമുള്ള ഗുരുതരമായ ആരോപണം ഉ‍യർന്നു. ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോൾ ഇരു കോളജുകൾക്കുമെതിരെ വിധി വന്നിരിക്കുന്നത്.

മെഡിക്കൽ പ്രവേശനത്തിൽ നീറ്റ് ഏകീകൃത മാനദണ്ഡമാക്കുകയും പ്രവേശനം കേന്ദ്രീകൃത കൗൺസലിംഗിലൂടെ ആക്കാനും തീരുമാനിച്ചതിനു പിന്നാലെ കരുണ, കണ്ണൂർ കോളജുകൾക്കെതിരെയുള്ള വിധി മറ്റ് സ്വാശ്രയ കോളജുകളെയും പ്രവേശന പരീക്ഷ കമ്മീഷണറുടെ നടപടികളിൽ വിധേയപ്പെടാനിടയാക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. ഫീസ് ഘടനയുടെ പേരിലാണ് നിലവിലുള്ള അവ്യക്തത. ഏകീകൃത പ്രവേശനം അംഗീകരിക്കുന്നുവെങ്കിൽ ഏകീകൃത ഫീസ് വേണമെന്നാവശ്യം മാനേജ്മെന്‍റുകൾക്കുണ്ട്. കഴിഞ്ഞവർഷം എംബിബിഎസിൽ മാനേജ്മെന്‍റ് സീറ്റുകളിൽ 11 ലക്ഷം രൂപ ഫീസ് വാങ്ങാൻ അനുമതി നൽകിയിരുന്നത്. ഇത്തവണ ഇത് 15 ലക്ഷമെങ്കിലും ആക്കേണ്ടിവരുമെന്നും ഏകീകൃത ഫീസായി ഇതു വേണമെന്നുമുള്ള നിലപാടിലേക്കാണ് മാനേജ്മെന്‍റുകൾ നീങ്ങുന്നത്.
ഏകീകൃത ഫീസ് ഉ‍യർന്ന നിരക്കിലുള്ളത് അംഗീകരിക്കാൻ സർക്കാർ തയാറാകില്ലെന്നാണ് സൂചന. മെറിറ്റ് ഫീസ് അനുവദിക്കുന്നതു സംബന്ധിച്ച നിബന്ധനകളാണ് സർക്കാർ തയാറാക്കി വരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഓർഡിനൻസ് ഉൾപ്പെടെയുള്ളവ പുറത്തിറക്കും. സ്വാശ്രയ മാനേജ്മെന്‍റുകളുമായി അടുത്തുതന്നെ ചർച്ചയും നടത്തും.
ഡെന്‍റൽ, ആയുർവേദം അടക്കം ഇതര സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളിലും വിദ്യാർഥി പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ ഏകീകൃത നടപടികളിലൂടെയാക്കിയിട്ടുണ്ട്. ഇത്തരം കോളജുകളിലെ ഫീസ് ഘടന സംബന്ധിച്ചും സർക്കാർ തീരുമാനമുണ്ടാകണം.

ബിജു കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.