സദാനന്ദസിദ്ധ ഗുരുദേവന്‍റെ സമാധിയിരുത്തൽ ഇന്ന്
സദാനന്ദസിദ്ധ ഗുരുദേവന്‍റെ സമാധിയിരുത്തൽ ഇന്ന്
Thursday, March 23, 2017 12:27 PM IST
മാന്നാർ: കഴിഞ്ഞ ദിവസം സമാധിയായ ചെറുകോൽ ശുഭാനന്ദാശ്രമത്തിലെ മഠാധിപതി സദാനന്ദസിദ്ധ ഗുരുദേവ തിരുവടികളുടെ സമാധിയിരുത്തൽ ഇന്ന് നടക്കും.ഉച്ചകഴിഞ്ഞ് മൂന്നിനു പ്രത്യേകം തയാറാക്കിയ മണ്ഡപത്തിലാണ് സമാധിയിരുത്തൽ ചടങ്ങുകൾ നടത്തുക. രാവിലെ മുതൽ പ്രത്യേക പ്രാർഥനകളും മറ്റും ശുഭാനന്ദാശ്രമത്തിൽ നടക്കും.
ഉച്ചയോടെ സമാധിയിരുത്തൽ ചടങ്ങുകൾക്കുള്ള പ്രാർഥനകളും പൂജകളും നിയുക്ത മഠാധിപതി സ്വാമി ദേവാനന്ദയുടെ കാർമികത്വത്തിൽ നടക്കും.

ശുഭാനന്ദ മഠത്തിൽ പൊതു ദർശനത്തിനു വച്ചിരിക്കുന്ന ഗുരുദേവന്‍റെ ഭൗതികശരീരം മൂന്ന് മണിയോടെ സമാധി മണ്ഡപത്തിലേക്ക് എടുക്കും. പ്രത്യേകം തയാറാക്കിയ മഠണ്ഡപത്തിൽ സമാധിയിൽ ഇരുത്തുന്ന സ്വാമിയെ അഷ്ഠദ്യവ്യങ്ങൾ കൊണ്ട് പൊതിയും. തുടർന്ന് നടക്കുന്ന പ്രത്യേക പൂജകളോടെ സമാധിയിരുത്തൽ ചടങ്ങുകൾ സമാപിക്കും.

ബുധനാഴ്ച പുലർച്ചെ 1.22-ന് കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഠാധിപതിയും ശ്രീശുഭാനന്ദ ട്രസ്റ്റിന്‍റെ മാനേജിംഗ് ട്രസ്റ്റിയുമായിരുന്നു സദാനന്ദഗുരുദേവൻ. 1930 മാർച്ച് എട്ടിനു ചെന്നിത്തല പ്ലായിക്കുംതറയിൽ കുഞ്ഞുശങ്കരൻ-കൊച്ചുകാളി ദന്പതികളുടെ മകനായാണ് സദാനന്ദസിദ്ധ ഗുരു ജനിച്ചത്.

പൂർവാശ്രമത്തിലെ പേര് രാഘവൻ എന്നായിരുന്നു. ആത്മബോധോദയ സംഘം സ്ഥാപകൻ ശുഭാനന്ദ ഗുരുദേവനാണ് രാഘവൻ എന്നു പേരിട്ടത്. 1986-ൽ ആനന്ദ്ജി ഗുരുദേവനിൽ നിന്നും സന്യാസദീക്ഷ സ്വീകരിച്ചു. അന്പോറ്റി എന്നായിരുന്നു ഭക്തർക്കിടയിൽ സദാനന്ദ സിദ്ധൻ അറിയപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.