നിർമാണപ്രവർത്തനങ്ങൾ അവസാനിപ്പിക്കണം: ഹൈറേഞ്ച് സംരക്ഷണ സമിതി
Thursday, March 23, 2017 12:40 PM IST
കട്ടപ്പന: കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും അതിർത്തിയിൽ തേനി ജില്ലയിലെ പെട്ടിപ്പുറത്ത് കണികാ പരീക്ഷണശാലക്കുള്ള അനുമതി ദേശീയ ഹരിത ട്രൈബ്യൂണൽ ദക്ഷിണേന്ത്യൻ ബഞ്ച് റദ്ദാക്കിയ നടപടി സ്വാഗതാർഹമാണെന്നും അതിന്‍റെ അടിസ്ഥാനത്തിൽ നിർമാണ പ്രവർത്തനങ്ങളെല്ലാം അവസാനിപ്പിക്കണമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പരിസ്ഥിതി ആഘാത പഠനത്തിൽ വന്ന വീഴ്ചകളും മതികെട്ടാൻചോല ദേശീയ ഉദ്യാനം ഇതിന് തൊട്ടടുത്താണ് എന്നതുമാണ് അനുമതി റദ്ദാക്കുന്നതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

അതിനെക്കാൾ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് നേരത്തെതന്നെ സമിതി ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇതിനെതിരേ പ്രതിഷേധ യോഗങ്ങൾ നടത്തുകയും ആശയപ്രചാരണം നടത്തുകയും ബന്ധപ്പെട്ടവർക്ക് പരാതി നൽകുകയും ചെയ്തിരുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ പരീക്ഷണശാലയായ ഇതിനുവേണ്ടി 12-ാം പഞ്ചവത്സരപദ്ധതിയിൽ 1350 കോടി രൂപ കേന്ദ്ര സർക്കാർ നീക്കിവച്ചിട്ടുണ്ട്. വലിയ ഭൂഗർഭ തുരങ്കം നിർമിച്ച് 2,35,000 ഘനമീറ്റർ വിസ്തൃതിയിലാണ് ഇത് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി എട്ടു ലക്ഷം ടണ്‍ പാറ പൊട്ടിക്കുന്നതിന് 1000 ടണ്‍ സ്ഫോടക വസ്തുക്കൾ ഭൂമിക്കടിയിൽ പൊട്ടിക്കേണ്ടിവരും. കൂടാതെ പരീക്ഷണശാലയോടനുബന്ധിച്ച് ആണവ മാലിന്യ സംഭരണി നിർമിക്കുന്നതിന് 16 ലക്ഷം ടണ്‍ പാറ പൊട്ടിക്കുന്നതിനും പദ്ധതിയുണ്ട്.


ഈ പരീക്ഷണ ശാലയുടെ 50 കിലോമീറ്റർ ചുറ്റളവിൽ 12 ഡാമുകളുണ്ട്. കേരള, തമിഴ്നാട് സംസ്ഥാനങ്ങളിലെ ആറു ജില്ലകളുടെ ജലതലസ്ഥാനമാണ് ഈ മേഖല. ഭൂമിക്കടിയിൽ നടക്കുന്ന പാറഖനനവും അതിനുവേണ്ടിവരുന്ന സ്പോടനങ്ങളും ഈ ആറു ജില്ലകളിലെ അഞ്ചുകോടി വരുന്ന ജനങ്ങളുടെ ജലാവശ്യങ്ങളെ ബാധിക്കും. പെരിയാർ, വൈഗ, വൈപ്പർ എന്നീ നദികളെയും ബാധിക്കും. ഏഷ്യയിലെ ഏറ്റവും വലിയ ഡാമായി പരിഗണിക്കുന്ന ഇടുക്കി ഡാം വെറും 30 കിലോമീറ്റർ മാത്രം അകലെയാണ്. 119 വർഷം പഴക്കമുള്ള മുല്ലപെരിയാർ ഡാം 50 കിലോമീറ്റർ മാത്രം ദൂരത്താണ്. ഭൂകന്പം, ഭൂചലനങ്ങൾ ഇവക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഈ പരീക്ഷണശാലയ്ക്കു സമാനമായ ഒന്ന് ഇറ്റലിയിലെ ഗ്രാൻ സാസോയിലേതാണ്. 30 വർഷം മുൻപ് ആരംഭിച്ച ഈ പരീക്ഷണ ശാലയുടെ പരിസരത്ത് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ നിരന്തരം സംഭവിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

പുതിയ ട്രൈബ്യൂണൽ വിധിയനുസരിച്ച് ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ കേരളത്തിന്‍റെ അനുമതികൂടി വേണമെന്നതിനാൽ സംസ്ഥാന സർക്കാർ വളരെ ജാഗ്രത പാലിക്കണമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, രക്ഷാധികാരികളായ ആർ. മണിക്കുട്ടൻ, സി.കെ. മോഹനൻ, കെ.കെ. ദേവസ്യ, മൗലവി മുഹമ്മദ് റഫീക്ക് അൽ കൗസറി എന്നിവർ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.