സിസ്റ്റർ റാണി മരിയയുടെ നാമകരണം: ഔദ്യോഗിക നടപടികൾ 2003 ൽ തുടങ്ങി
സിസ്റ്റർ റാണി മരിയയുടെ നാമകരണം: ഔദ്യോഗിക നടപടികൾ 2003 ൽ തുടങ്ങി
Thursday, March 23, 2017 1:37 PM IST
കൊച്ചി: 2003 സെപ്റ്റംബർ 26നാണു സിസ്റ്റർ റാണി മരിയയുടെ നാമകരണ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചത്. 2005 ജൂണ്‍ 29നു ദൈവദാസിയായി. ഇൻഡോർ ബിഷപ് ഡോ. ജോർജ് ആനാത്തിലിന്‍റെ നേതൃത്വത്തിൽ രൂപതാ ട്രൈബ്യൂണൽ 2007 ജൂണ്‍ 28നു നടപടികൾ പൂർത്തിയാക്കി വത്തിക്കാനു റിപ്പോർട്ടുകൾ സമർപ്പിച്ചു. 2016 ഫെബ്രുവരിയിൽ വത്തിക്കാൻ കാര്യാലയത്തിലെ ഒന്പതംഗ ദൈവശാസ്ത്രജ്ഞരുടെ സംഘം പഠനം പൂർത്തിയാക്കി.

ആ വർഷം നവംബർ 18നു ഉദയ്നഗറിലുള്ള കബറിടം തുറന്ന് അവശിഷ്ടങ്ങൾ പള്ളിയിലേക്കു മാറ്റി സ്ഥാപിച്ചു. ഇതിന്‍റെ രേഖകളും വത്തിക്കാനു സമർപ്പിച്ചു. കഴിഞ്ഞ 21നു 15 പേരുൾപ്പെട്ട നാമകരണ നടപടികൾക്കായുള്ള കർദിനാൾമാരുടെ തിരുസംഘം യോഗം ചേർന്നു മാർപാപ്പയ്ക്കു റിപ്പോർട്ടു നൽകി. ഇന്നലെ ഫ്രാൻസിസ് മാർപാപ്പ സിസ്റ്റർ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തുന്നതിനുള്ള അന്തിമരേഖയിൽ ഒപ്പുവച്ചു. രക്തസാക്ഷിത്വമെന്ന നിലയിലാണു ദൈവദാസി പദവിക്കു ശേഷം വാഴ്ത്തപ്പെട്ടവളാക്കി ഉയർത്തുന്നത്.

സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തുന്നതു സംബന്ധിച്ചു വത്തിക്കാന്‍റെ ഔദ്യോഗിക അറിയിപ്പു ലഭിച്ചതോടെ ആലുവ അശോകപുരത്തുള്ള എഫ്സിസി ജനറലേറ്റിലും പുല്ലുവഴിയിലുള്ള സിസ്റ്ററിന്‍റെ വീട്ടിലും കൃതജ്ഞതാപ്രാർഥനകൾ നടന്നു.


നാമകരണ നടപടികളുടെ നാൾവഴി

* 1995 ഫെബ്രുവരി 25- മധ്യപ്രദേശിലെ ഉദയ്നഗറിൽ ബസ് യാത്രയ്ക്കിടെ സിസ്റ്റർ റാണി മരിയ കൊല്ലപ്പെടുന്നു. നാൽപത്തിയൊന്നാം വയസിലായിരുന്നു മരണം.
* 2003 സെപ്റ്റംബർ 26- നാമകരണ നടപടികൾക്കു വത്തിക്കാന്‍റെ അനുമതി
* 2005 ജൂണ്‍ 29- ദൈവദാസി, രൂപതാ ട്രൈബ്യൂണൽ നടപടികൾക്കു തുടക്കം
* 2007 ജൂണ്‍ 28- ട്രൈബ്യൂണൽ നടപടികൾ പൂർത്തിയാക്കി രേഖകൾ വത്തിക്കാനിലേക്ക്. എറണാകുളം-അങ്കമാലി അതിരൂപതയിലെ 20 പേർ ഉൾപ്പടെ 64 സാക്ഷികളെ വിസ്തരിച്ചു.
* 2016 ഫെബ്രുവരി- വത്തിക്കാൻ കാര്യാലയത്തിലെ ഒമ്പതംഗ ദൈവശാസ്ത്രജ്ഞരുടെ പഠനം പൂർത്തിയാക്കി.
* 2016 നവംബർ 18- കബറിടം തുറന്ന് അവശിഷ്ടങ്ങൾ ഉദയ്നഗറിലുള്ള പള്ളിയിലേക്കു മാറ്റി സ്ഥാപിച്ചു. ഇതിന്‍റെ രേഖകളും വത്തിക്കാനിലേക്ക്.
* 2017 മാർച്ച് 21- കർദിനാൾമാരുടെ തിരുസംഘം യോഗം ചേർന്നു
* 2017 മാർച്ച് 24- സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തുന്നതിനുള്ള അന്തിമരേഖയിൽ ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.