ലുലു മാൾ പുറമ്പോക്കു ഭൂമി കൈയേറി: വിശദ പഠനത്തിനു നിർദേശം
Thursday, March 23, 2017 2:01 PM IST
തിരുവനന്തപുരം: കോഴിക്കോട് നഗരത്തിൽ റവന്യു പുറമ്പോക്കിൽ ഉൾപ്പെടുന്ന 19 സെന്‍റ് ഭൂമി ലുലു മാളിന്‍റെ കൈവശമുണ്ടെന്നും ഇതിനു പകരം മറ്റൊരു സ്ഥലത്ത് 24 സെന്‍റ് ഭൂമി നൽകാമെന്നുമുള്ള നിർദേശത്തെക്കുറിച്ചു പഠിക്കാൻ റവന്യു വകുപ്പിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

കോഴിക്കോട് നഗരത്തിലെ റവന്യു പുറമ്പോക്കിൽ ഉൾപ്പെടുന്ന 19 സെന്‍റ് ഭൂമി ലുലു കണ്‍വൻഷൻ സെന്‍ററിനു വിട്ടു നൽകണമെന്നും പകരം 24 സെന്‍റ് ഭൂമി നൽകാമെന്ന നിർദേശം അടങ്ങുന്ന ഫയൽ തദ്ദേശ ഭരണ മന്ത്രി കെ.ടി. ജലീലാണു മന്ത്രിസഭയുടെ പരിഗണനയ്ക്കു കൊണ്ടുവന്നത്. എന്നാൽ, നഗര മധ്യത്തിലെ ഭൂമി വിട്ടു നൽകണമെന്ന നിർദേശത്തെ റവന്യു- ധന വകുപ്പുകൾ എതിർത്തിരുന്നു. മാർക്കറ്റ് വില ഈടാക്കി ഭൂമി വിട്ടു നൽകാമെന്നായിരുന്നു ധന വകുപ്പു ഫയലിൽ കുറിച്ചത്. റവന്യു- ധന വകുപ്പുകളുടെ എതിർപ്പു മറികടന്നു തദ്ദേശ ഭരണ വകുപ്പു ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്കായി കൊണ്ടു വന്നു. ഇന്നലെ ചേർന്ന മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തി വിഷയം ചർച്ച ചെയ്തു. വിശദമായി പഠിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കാൻ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.