മുഖ്യമന്ത്രിയും മന്ത്രിമാരും ഗ്രാമസഭകളിൽ പങ്കെടുക്കും
മുഖ്യമന്ത്രിയും മന്ത്രിമാരും ഗ്രാമസഭകളിൽ പങ്കെടുക്കും
Thursday, March 23, 2017 2:01 PM IST
തിരുവനന്തപുരം: ജനകീയാസൂത്രണത്തിന്‍റെ രണ്ടാംഘട്ടത്തിന് തുടക്കമിടുന്ന ഗ്രാമസഭകൾ ഏപ്രിൽ രണ്ടുമുതൽ ഒന്പതു വരെ നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎൽഎമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും സ്വന്തം പ്രദേശത്തെ ഗ്രാമസഭകളിൽ പങ്കെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

സർക്കാർ പ്രഖ്യാപിച്ച ഹരിത കേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ വികസന ദൗത്യങ്ങളെക്കുറിച്ചു ജനങ്ങളുമായി ചർച്ച ചെയ്യാനും പദ്ധതികൾക്കു രൂപം നൽകാനുള്ള അവസരമായി ഗ്രാമസഭകളെ മാറ്റും.

ഇതുവഴി വികസന ദൗത്യങ്ങൾക്കു ഗ്രാമീണ തലത്തിൽ തുടക്കം കുറിക്കാനാകുമെന്നാണു സർക്കാർ പ്രതീക്ഷ. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യ പദ്ധതി രൂപീകരണ ഗ്രാമസഭയാണിത്. പതിമൂന്നാം പദ്ധതിക്കാലത്തെ ആദ്യഗ്രാമസഭയുമാണ്. ഇതിന്‍റെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരസ്യ പ്രചാരണം പിആർഡി വഴി നടത്താനും മന്ത്രിസഭ തീരുമാനിച്ചു.

ഡൽഹി മെട്രോറെയിൽ കോർപറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ പഠിച്ച പാലക്കാട് ചാത്തന്നൂർ ലോവർ പ്രൈമറി സ്കൂളിൽ പുതിയതായി ക്ലാസ് മുറികൾ നിർമിക്കുന്നതിന് ഡിഎംആർസിയെ ചുമതലപ്പെടുത്തി. പൊതുമരാമത്ത് ഫണ്ടിൽ നിന്ന് ഇതിനായി 20 ലക്ഷം രൂപ അനുവദിച്ചു.


പഞ്ചായത്ത് വകുപ്പിലെ ജനന മരണ രജിസ്ട്രേഷന്‍റെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ തസ്തിക ജോയിന്‍റ് ഡയറക്ടർ തലത്തിലേക്ക് ഉയർത്തി, ജനന മരണ രജിസ്ട്രേഷന്‍റെ ചീഫ് രജിസ്ട്രാറായി നിശ്ചയിച്ചു. പാലക്കാട് ഗവൺമെന്‍റ് വിക്ടോറിയ കോളജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ രണ്ട് അധ്യാപക തസ്തികകൾ സൃഷ്ടിച്ചു. നെടുമങ്ങാട് ഗവൺമെന്‍റ് കോളജിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ ഒരു അധ്യാപക തസ്തിക സൃഷ്ടിച്ചു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിനു കീഴിലുള്ള ജീവനക്കാർക്കും ശമ്പള കമ്മീഷൻ ശിപാർശ ചെയ്ത ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകും. കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവൻസുകൾ, മറ്റു ആനുകൂല്യങ്ങൾ എന്നിവ പരിഷ്കരിക്കുന്നതിനു കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചീഫ് എക്സിക്യൂട്ടീവിന് അനുവാദം നൽകി.

ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്ന പശ്ചാത്തലത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിന് 26 വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകി. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള തീരദേശ പരിപാലന അഥോറിറ്റി എന്നിവിടങ്ങളിലെ തസ്തികകൾ പുനഃസംഘടിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.