കോട്ടയം ഇല്ലിക്കൽകല്ലിനു സമീപം വെള്ളച്ചാട്ടത്തിൽ വീണു വിദ്യാർഥി മരിച്ചു
കോട്ടയം ഇല്ലിക്കൽകല്ലിനു സമീപം വെള്ളച്ചാട്ടത്തിൽ വീണു വിദ്യാർഥി മരിച്ചു
Friday, March 24, 2017 1:45 PM IST
കോട്ടയം: ഇല്ലിക്കൽകല്ലിനു സമീപം അത്തിക്കയത്തെ വെള്ളച്ചാട്ടത്തിൽ വീണു പ്ലസ് ടു വിദ്യാർഥി മരിച്ചു. പള്ളിക്കത്തോട് മറ്റപ്പള്ളി ചെരുവിൽപുരയിടത്തിൽ സിബിയുടെ വളർത്തുപുത്രൻ മനു സെബാസ്റ്റ്യനാ(17)ണു മരിച്ചത്. ചെങ്ങളം സെന്‍റ് ആന്‍റണീസ് ഹയർ സെക്കൻഡറി സ്കൂൾ കോമേഴ്സ് വിദ്യാർഥിയാണ്.

സിബി ഡയറക്ടറായ വള്ളോത്തിയാമല സെന്‍റ് മേരീസ് ഓർഫനേജ് ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസിയായ മനു സിബിയുടെ സംരക്ഷണയിലായിരുന്നു. മനുവിന്‍റെ അമ്മ നേരത്തെ മരിച്ചിരുന്നു. സിബിയുടെ മക്കളായ ജിയോ, ലിയോ, ഇവരുടെ സുഹൃത്തുക്കളായ സുബിൻ അനു, ബിനു എന്നിവർക്കൊപ്പം ഇന്നലെ ഉച്ചയോടെ ആറംഗ സംഘം ബൈക്കിൽ വാഗമണ്‍ കുരിശുമല കയറാനായി പോയതാണ്. പോകും വഴി ഇല്ലിക്കകല്ല് കാണാൻ തീരുമാനിച്ചു. എന്നാൽ, അത്തിക്കയത്ത് എത്തിയപ്പോൾ വെള്ളച്ചാട്ടം കണ്ടതോടെ എല്ലാവരും കുളിക്കാനിറങ്ങുകയായിരുന്നു. എല്ലാവരും കുളിച്ചു കയറുന്നതിനിടയിൽ മനു വെള്ളച്ചാട്ടത്തിന്‍റെ ഭാഗമായുള്ള നല്ല താഴ്ചയുള്ള അരുവിയിലേക്കു കാൽവഴുതി വീണു.
നിലവിളി കേട്ടു സംഘാംഗങ്ങൾ ഓടിയെത്തി കരയ്ക്കു കയറ്റിയെങ്കിലും അപ്പോഴേക്കും മരണത്തിനു കീഴടങ്ങിയിരുന്നു.
കൂട്ടികളുടെ ബഹളം കേട്ടു സമീപവാസികളും എത്തിയിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മേലുകാവ് പോലീസ് നടപടി സ്വീകരിച്ചു.

മനുവിന്‍റെ വേർപാടിൽ മനംനൊന്തു സിബി

കോട്ടയം: സ്വന്തം മകനെപ്പോലെ വളര്‍ത്തിയിരുന്ന മനുവിന്‍റെ അപ്രതീക്ഷിത വേർപാടിൽ തളർന്നിരിക്കുകയാണ് സിബി. ഇല്ലിക്കകല്ലിനു സമീപം അത്തിക്കയം വെള്ളച്ചാട്ടത്തില്‍ വീണു മരിച്ച മനു പള്ളിക്കത്തോട് മറ്റപ്പള്ളി ചെരുവില്‍ പുരയിടത്തില്‍ സിബിയുടെ വളര്‍ത്തുമകനാണ്. ഇന്നലെ ഉച്ചയോടെ സിബിയോടു യാത്രപറഞ്ഞു സഹോദരങ്ങള്‍ക്കൊപ്പം വാഗമണിലേക്കു പോയതായിരുന്നു മനു. പോകുന്ന വഴിക്കാണ് അപകടം. വൈകുന്നേരം അഞ്ചോടെയാണു സിബി അപകട വാര്‍ത്തയറിഞ്ഞത്.

ഈരാറ്റുപേട്ടയിലെ ആശുപത്രിയിലേക്കു മനുവിനെ കൊണ്ടുവരുകയാണെന്നാണു മക്കളായ ജിയോയും ലിയോയും പറഞ്ഞത്. എന്നാല്‍, ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിയ സിബിക്കു മനുവിന്‍റെ ചേതനയറ്റ ശരീരമാണു കാണാന്‍ കഴിഞ്ഞത്. സങ്കടം സഹിക്കാനാവാതെ സിബി ആശുപത്രി മുറ്റത്ത‌ു തളര്‍ന്നു വീണു. മക്കളായ ജിയോയ്ക്കും ലിയോയ്ക്കുമൊപ്പം ഒരു കുറവും വരുത്താതെയാണു സിബി മനുവിനെ വളര്‍ത്തിയിരുന്നത്.
പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന മനു കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ മെക്കാനിക്കിംഗില്‍ അതീവ തത്പരനായിരുന്നു. 15 ദിവസം പ്രായമുള്ളപ്പോഴാണ് അമ്മയോടൊപ്പം മനു, സിബി ഡയറക്ടറായ വള്ളോത്യാമല സെന്‍റ് മേരീസ് ഓള്‍ഡേജ് ഹോമിലെത്തുന്നത്.

ആറു വര്‍ഷം മുമ്പ് മനുവിന്‍റെ അമ്മ മരിച്ചു. തുടര്‍ന്ന് ഓള്‍ഡേജ് ഹോമിനോടു ചേര്‍ന്ന സിബിയുടെ വീട്ടിലേക്കു മനുവിനെ കൊണ്ടുപോരുകയായിരുന്നു. അന്നു മുതല്‍ സ്വന്തം മകനായിട്ടാണു മനുവിനെ വളര്‍ത്തിയതും പരിപാലിച്ചതും. തങ്ങളുടെ കുഞ്ഞനുജനെ നഷ്ടപ്പെട്ട ദുഃഖത്തിലാണു സിബിയുടെ മക്കളായ ജിയോയും ലിയോയും. തങ്ങളുടെ കൺമുന്നിലൂടെ അനുജന്‍ പോയ കാഴ്ച ഇവരുടെ മനസില്‍നിന്നു മായുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.