കുട്ടിത്തേവാങ്കിനെ കടത്തിയ കേസ്: രക്ഷപ്പെട്ട പ്രതികൾക്കായി തെരച്ചിൽ
കുട്ടിത്തേവാങ്കിനെ കടത്തിയ കേസ്: രക്ഷപ്പെട്ട പ്രതികൾക്കായി തെരച്ചിൽ
Friday, March 24, 2017 1:45 PM IST
ചെങ്ങന്നൂർ: വംശനാശം നേരിടുന്ന വാനര വർഗത്തിൽപെട്ട ജീവിയായ കുട്ടിത്തേവാങ്കിനെ കടത്താൻ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം ഫോറസ്റ്റ് ഇന്‍റലിജന്‍റ്സിന്‍റെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും കൈയിൽനിന്ന് രക്ഷപ്പെട്ട എൻസിപി യുവജനവിഭാഗം നേതാവ് വല്ലന കുറിച്ചിമുട്ടം പാലമൂട്ടിൽ ചിഞ്ചു ജേക്കബ് (30)നും കൂട്ടാളിക്കുമായി വനപാലക സംഘം തിരച്ചിൽ ഉൗർജിതമാക്കി.

കഴിഞ്ഞ 22നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ബൊലേറോയിൽ എംസി റോഡിലൂടെ കുട്ടിതേവാങ്കുകളുമായി വന്ന പ്രതികളെ ചെങ്ങന്നൂരിനും കുളനടക്കും മധ്യേ മുളക്കുഴ കാരക്കാട് പാറക്കൽ ജംഗ്ഷന് സമീപത്തുനിന്നാണു വാഹനം തടഞ്ഞു നിർത്തി ഫോറസ്റ്റ് സംഘം പിടികൂടിയത്.

ഇതിനിടെയാണ് ഇവർ ഓടി രക്ഷപ്പെട്ടത്. പിടിയിലായ വെണ്മണി മോടിപറന്പിൽ രതീഷ് എം. നായർ (35), മാവേലിക്കര കല്ലുമല സഞ്ചു കെ. രവി (34), കുണ്ടറ മുക്കൂട്ട് കരിഷ്മയിൽ ശ്രീജിത്ത് പി.എസ് (30), പത്തനംതിട്ട വനജ്യോതി ഭവനിൽ ജോസഫ് ജോർജ് (54) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇതിൽ മുന്പ് ഇത്തരം കേസിനു പിടിക്കപ്പെട്ട ജോസഫ് ജോർജിനേയും മുന്പുനക്ഷത്ര ആമയെ കടത്താൻ ശ്രമിക്കുന്നതിനിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൈയിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട രതീഷ് എം. നായരേയും കൂടുതൽ ചേദ്യം ചെയ്യലുകൾക്കായി കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാവശ്യപ്പെട്ടു ഫോറസ്റ്റ് റാന്നി റേഞ്ച് ഓഫീസർ ധനീഷ് കോടതിയിൽ അപേക്ഷ നൽകി.


യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവായിരുന്ന ചിഞ്ചു ജേക്കബ് നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെയാണു പാർട്ടിവിട്ടു എൻസിപിയിൽ ചേർന്നത്. ഒളിവിൽ പോയ ചിഞ്ചുവിനെ കണ്ടെത്തിയെങ്കിൽ മാത്രമെ കുട്ടിതേവാങ്കുകളെ എവിടെനിന്നാണ് ഇവർ പിടികൂടിയതെന്നും ആരോക്കെയാണ് ഇവയെ പിടികൂടാൻ സാഹായിച്ചതെന്നുമുളള വിവരങ്ങൾ ലഭിക്കുകയുളളവെന്നാണ് അധികൃതർ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.