അന്തർസംസ്ഥാന വാഹനമോഷണം പ്രധാന പ്രതി കുടകിൽ അറസ്റ്റിൽ
അന്തർസംസ്ഥാന വാഹനമോഷണം പ്രധാന പ്രതി കുടകിൽ അറസ്റ്റിൽ
Friday, March 24, 2017 1:52 PM IST
കണ്ണൂർ: അന്തർസംസ്ഥാന വാഹനമോഷണ സംഘത്തിലെ പ്രധാന കണ്ണിയെ കുടകിലെ ഗോണിക്കുപ്പയിൽനിന്ന് അറസ്റ്റ് ചെയ്തു. അടൂർ സ്വദേശി ഷാജി വർഗീസാണ് (40) അറസ്റ്റിലായത്. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി വാഹനമോഷണക്കേസിലെ പ്രതിയാണിയാൾ. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിറ്റി സിഐ കെ.വി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ഒന്നിനും രണ്ടിനും ഇടയിൽ എടക്കാട് റെയിൽവേ സ്റ്റേഷനു സമീപം നിർത്തിയിട്ട മുഴുപ്പിലങ്ങാട് സ്വദേശി സുനിൽ കുമാറിന്‍റെ ഉടമസ്ഥതയിലുള്ള കെഎൽ 13 എബി 277 നമ്പർ സ്വരാജ് മസ്ദ മിനി ലോറിയാണ് മോഷണം പോയത്. സുനിൽ കുമാർ എടക്കാട് പോലീസിൽ പരാതി നല്കിയിരുന്നു. ഡിവൈഎസ്പി പി.പി. സദാന്ദന്‍റെ മേൽനോട്ടത്തിൽ സിറ്റി സിഐ കെ.വി. പ്രമോദിനായിരുന്നു കേസന്വേഷണം. സംസ്ഥാനത്തെ വിവിധ വാഹനമോഷ്ടാക്കളെ നിരീക്ഷിച്ച ശേഷം അന്വേഷണം പത്തനംതിട്ട ജില്ലക്കാരനായ ഷാജി വർഗീസിൽ കേന്ദ്രീകരിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി ഒന്നിന് വാഹനമോഷണവുമായി ബന്ധപ്പെട്ട് മടിക്കേരി ജയിലിൽ നിന്ന് ഇയാൾ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയതായി പോലീസ് കണ്ടെത്തി. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാൾ കുടക് ജില്ലയിലെ ഗോണിക്കുപ്പയിൽ ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു. തുടർന്ന് സിഐയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി ഇയാളെ ഗോണിക്കുപ്പയിൽ നിന്നു പിടികൂടുകയായിരുന്നു.


അന്വേഷണ സംഘത്തിൽ പ്രിൻസിപ്പൽ എസ്ഐ രാജീവ് കുമാർ, എസ്ഐ സുരേഷ് ബാബു, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, പ്രസാദ്, ഷാജി, സുജിത്ത് കുമാർ എന്നിവരുമുണ്ടായിരുന്നു. പ്രതി മോഷ്ടിച്ച മിനിലോറി പോലീസ് കണ്ടെടുത്തു. മോഷ്ടിച്ച വാഹനങ്ങൾ കർണാടകത്തിൽ എത്തിച്ച് നമ്പറിലും ബോഡിയിലും മാറ്റം വരുത്തി നിരത്തിലിറക്കുകയാണ് ഇയാൾ ചെയ്യാറുള്ളതെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.