കോസ്റ്റ് ടു കോസ്റ്റ് യാത്ര: രണ്ടാംഘട്ടം തുടങ്ങി
Friday, March 24, 2017 2:00 PM IST
കൊച്ചി: നാവികസേനയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചു പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ദക്ഷിണ നാവിക കമാൻഡ് ആരംഭിച്ച കോസ്റ്റ് ടു കോസ്റ്റ് യാത്രയുടെ രണ്ടാം ഘട്ടത്തിനു കൊച്ചിയിൽ തുടക്കമായി.

സേനയുടെ ഇലക്‌ട്രിക്കൽ ട്രെയിനിംഗ് കേന്ദ്രമായ ഐഎൻഎസ് വൽസുരയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തിന്‍റെ ഫ്ളാഗ് ഓഫ് ദക്ഷിണമേഖലാ വൈസ് അഡ്മിറൽ എ.ആർ. കാർവേ നിർവഹിച്ചു. കോസ്റ്റ് ടു കോസ്റ്റ് ഔട്ട്റീച്ച് പ്രോഗ്രാം വഴി യുവാക്കളെയും വിദ്യാർഥികളെയും നാവികസേനയോടു കൂടുതലായി അടുപ്പിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


ടീം അംഗങ്ങൾ വിരമിച്ച സേനാംഗങ്ങളുമായി നടത്തുന്ന സംവാദങ്ങൾ അവരെ പഴയകാലത്തിന്‍റെ ഓർമകളിലേക്കു മടക്കിക്കൊണ്ടുവരികയും ടീമിന് അവരുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിപകർന്നു നൽകാൻ സാധിക്കുന്നതുമാണെന്നും എ.ആർ. കാർവേ ചൂണ്ടിക്കാട്ടി. അഞ്ച് വാഹനങ്ങളിലായി 16 പേരടങ്ങുന്ന സംഘമാണ് കോസ്റ്റ് ടു കോസ്റ്റ് യാത്ര നടത്തുന്നത്. ഈ മാസം 16ന് ഗുജറാത്തിൽനിന്ന് ആരംഭിച്ച യാത്രയുടെ ആദ്യഘട്ടം രത്നാഗിരി മംഗലാപുരം വഴി 23നാണ് കൊച്ചിയിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.