ഇടമലക്കുടിയെ അടുത്തറിയാൻ മാർ ജേക്കബ് മുരിക്കൻ
ഇടമലക്കുടിയെ അടുത്തറിയാൻ മാർ ജേക്കബ് മുരിക്കൻ
Friday, March 24, 2017 2:15 PM IST
ഇടമലക്കുടി: ഇടമലക്കുടിയുടെ സമഗ്രവികസനത്തിനായി സർക്കാർ സന്നദ്ധ സംഘടനകളുമായി കൈകോർക്കുന്ന സാഹചര്യത്തിൽ ഇടമലക്കുടിയെ അടുത്തറിയാനും സാന്ത്വനം പകരാനുമായി പാലാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തി. യാത്ര അതീവദുഷ്കരമായ ഇടമലക്കുടിയിൽ ആദ്യമായിട്ടാണ് ഒരു മതമേലധ്യക്ഷൻ നേരിട്ടെത്തുന്നത്. ഇടമലക്കുടിയിൽ സർക്കാരിന്‍റെ നേതൃത്വത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ ബിഷപ്പും സംഘവും നേരിട്ടു കണ്ടു മനസിലാക്കി. കുടിയിൽ ഉള്ളവരുമായി അദ്ദേഹം സംസാരിച്ചു.

സ്വിറ്റ്സർലൻഡിലെ ലൈറ്റ് ഇൻ ലൈഫ് മലയാളി അസോസിയേഷൻ ഹൈറേഞ്ച് ഡവലപ്മെന്‍റ് സൊസൈറ്റിവഴി ഇടമലക്കുടിയിൽ വീടുകളുടെ വൈദ്യുതീകരണത്തിനായി അഞ്ചു ലക്ഷം രൂപ നൽകിയിരുന്നു. വീടുകളുടെ വൈദ്യുതീകരണം നേരിട്ടു വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെയാണു കെസിബിസിയുടെ എസ്‌സി‍/എസ്‌ടി കമ്മീഷൻ അംഗമായ ബിഷപ് മാർ ജേക്കബ് മുരിക്കന്‍റെ നേതൃത്വത്തിൽ 12 അംഗ സംഘം എത്തിയത്. കമ്മീഷൻ സെക്രട്ടറി ഫാ.ഷാജ്കുമാർ, ഹൈറേഞ്ച് ഡെവലപ്മെന്‍റ് സൊസൈറ്റി ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഫാ.ജിനോ പുന്നമറ്റം, സിബി തോമസ്, ബിനീഷ് കോട്ടൂർ, സിസ്റ്റർ ദിവ്യ, സിസ്റ്റർ അമൽ ജോസ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് അധികൃതർ, രാഷ്‌ട്രീയ നേതാക്കൾ, സോ ഷ്യൽ വർക്കർ ജോബിഷ് തരുണി തുടങ്ങിയവരും എത്തിയിരുന്നു.

ചെളിനിറഞ്ഞ വഴിയിൽ ഗതാഗതം തടസപ്പെട്ടതിനെത്തുടർന്ന് ഏഴു കിലോമീറ്ററോളം കാടും മലയും കാൽനടയായി താണ്ടിയാണു ബിഷപ്പും സംഘവും കുടിയിൽ എത്തിയത്. കാൽനടയായിട്ടായിരുന്നു മടക്കവും. വൃക്കദാനത്തിലൂടെ സമൂഹത്തിന്‍റെ ശ്രദ്ധ നേടിയ മാർ ജേക്കബ് മുരിക്കൻ, ദുർഘടമായ പാതയിലൂടെ ഊർജസ്വലനായി സഞ്ചരിച്ചു വൃക്കദാനം സാധാരണ ജീവിതത്തെ തെല്ലും ബാധിക്കില്ലെന്ന സന്ദേശം ഒരിക്കൽകൂടി പങ്കുവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.