ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കുന്നതു നിർത്തിവച്ചു
Friday, March 24, 2017 2:15 PM IST
തിരുവനന്തപുരം: ബിവറേജസ് കോർപറേഷന്‍റെ ഔട്ട്‌ലറ്റുകൾ മാറ്റി സ്ഥാപിക്കുന്നതു നിർത്തിവച്ചു. മദ്യവില്പന ശാലകൾ മാറ്റി സ്ഥാപിക്കാൻ കൂടുതൽ സമയം ചോദിച്ചു കൊണ്ടുള്ള ഹർജിയിൽ സുപ്രീംകോടതി വിധി പറയുന്നതു വരെ മദ്യവില്പന ശാലകൾ മാറ്റി സ്ഥാപിക്കുന്നതു നിർത്തിവയ്ക്കാനാണു ബിവറേജസ് കോർപറേഷൻ അധികൃതർ നൽകിയിട്ടുള്ള നിർദേശം.

ദേശീയ- സംസ്ഥാന പാതയ്ക്ക് 500 മീറ്റർ ദൂരപരിധിക്കുള്ളിലെ മദ്യവില്പന ശാലകൾ മാറ്റി സ്ഥാപിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മാർച്ച് 31നകം മാറ്റി സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. സുപ്രീംകോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ മദ്യ വിൽപന ശാലകൾ മാറ്റി സ്ഥാപിക്കാൻ നടപടി തുടങ്ങിയെങ്കിലും ഇതുവരെ 38 എണ്ണം മാത്രമാണു മാറ്റിസ്ഥാപിക്കാനായത്. മാറ്റി സ്ഥാപിച്ചവയിൽ 13 എണ്ണം ജനകീയ പ്രതിഷേധത്തെ തുടർന്നു പഴയ സ്ഥലത്തേക്കു തിരിച്ചുമാറ്റേണ്ടി വന്നു. അതായത് 25 ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാത്രമാണു മാറ്റാനായത്. ഇനിയും 170 എണ്ണം മാറ്റേണ്ടതുണ്ട്.

മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ പോലീസ് സംരക്ഷണം തേടിയെങ്കിലും ജനകീയ പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യമാണു മാറ്റിസ്ഥാപിക്കുന്നതിനു പ്രധാന തടസമാകുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു ദേശീയ- സംസ്ഥാന പാതയോരത്തെ മദ്യവില്പന ശാലകൾ മാറ്റിസ്ഥാപിക്കാൻ കേരളം കൂടുതൽ സമയപരിധി തേടിയത്.

ദേശീയ- സംസ്ഥാന പാതയോരത്തെ ബാറുകളും ബിയർ- വൈൻ പാർലറുകളും മാറ്റി സ്ഥാപിക്കേണ്ടതില്ലെന്ന് അറ്റോർണി ജനറൽ സംസ്ഥാന സർക്കാരിനു നിയമോപദേശം നൽകിയിരുന്നു. അറ്റോർണി ജനറലിന്‍റെ നിയമോപദേശം മന്ത്രിസഭ അംഗീകരിച്ചു. എന്നാൽ, അറ്റോർണി ജനറൽ മുകുൾ റോഹ്ഗതി തെറ്റായ നിയമോപദേശം നൽകിയെന്നാരോപിച്ചു കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ എജിക്കെതിരേ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
സർക്കാരിന്‍റെ മദ്യനയം തീരുമാനിക്കുന്നതു മലപ്പുറം ഉപതെരഞ്ഞെടുപ്പിനെത്തുടർന്നു മാറ്റിവച്ചിരിക്കുകയാണ്. നിലവിലുള്ള മദ്യശാലകളുടെ ലൈസൻസ് മൂന്നു മാസത്തേയ്ക്കു നീട്ടിനൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഏപ്രിൽ മൂന്നാം വാരത്തോടെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ മദ്യനയം അവതരിപ്പിക്കാനാണു സർക്കാർ തീരുമാനമെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.